Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ ഉപരാഷ്ട്രപതി പുരസ്കാരം നല്‍കണമായിരുന്നു: ഇന്ദ്രന്‍സ്
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടന് ഇന്ദ്രന്‍സ്. പുരസ്കാര ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സഹപ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ടാണ് ഇന്ദ്രന്‍സ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ട് പുരസ്കാരം നല്‍കുകയുളളുവെന്ന് അറിയിച്ചതോടെയാണ് അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗം പേരും ചടങ്ങ് ബഹിഷ്കരിച്ച് രംഗത്തെത്തിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം രാഷ്ട്രപതി എല്ലാവര്ക്കും നേരിട്ട് പുരസ്കാരം നല്‍കിയതിനെ മുന്‍നിര്‍ത്തികൊണ്ടായിരുന്നു അവാര്‍ഡ് വിതരണത്തില്‍ വിവേചനം കാണിക്കരുതെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്.
പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയത് മോശമായി പോയെന്നാണ് വിവാദങ്ങള്‍ക്കിടെ ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നത്. പുരസ്കാരം സമ്മാനിക്കുന്നതില്‍ രാഷ്ട്രപതിക്ക് പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായിരുന്നു മറ്റുളളവര്‍ക്ക് പുരസ്കാരം നല്‍കേണ്ടിയിരുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. രാഷ്ട്രപതി അവാര്‍ഡ് ദാനം ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം നല്‍കില്ലെന്ന് മണിക്കുറുകള്‍ക്ക് മുന്‍പ് അറിയിച്ചതാണ് പുരസ്കാര ജേതാക്കള്‍ക്ക് വിഷമമുണ്ടാക്കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ഇന്ന് 39ാം വിവാഹ വാര്‍ഷികം! ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം
നേരത്തെ പുരസ്കാര ജേതാക്കളെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ പ്രവര്‍ത്തകരുടെ ബഹിഷ്കരണത്തിനിടയിലും കേന്ദ്രസര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് നടത്തിയിരുന്നു. ഇത്തവണ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ വെച്ചാണ് കേന്ദ്രം പുരസ്കാര വിതരണ ചടങ്ങ് നടത്തിയിരുന്നത്. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുളളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായിരുന്നു പുരസ്കാരം നല്‍കിയിരുന്നത്.
അവാര്‍ഡ് എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല! അത് ഒരു രോഗമാണ്! വിമര്‍ശനവുമായി അലന്‍സിയര്‍
തലൈവര്‍ ഡാ! പുതിയ ചിത്രത്തിനായി രജനി വാങ്ങുന്ന പതിഫലം കേട്ട് ഞെട്ടി ആരാധകര്‍!!
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?