Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ തന്ത്രം പാളിയേനെ, ആ മണ്ടത്തരം മുംബൈ മുതലാക്കി! രക്ഷിച്ചത് സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Automobiles വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ചിരുന്ന ആ കഥാപാത്രം ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു
ഭരതന് സംവിധാനം ചെയ്ത ചമയത്തില്‍ മനോജ് കെ ജയന് അവതരിപ്പിച്ച കഥപാത്രമായിരുന്നു ആന്റോ. എന്നാല്‍ ഈ കഥപാത്രം മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ചതായിരുന്നുവെന്ന് മനോജ് കെ ജയന് പറയുന്നു. ഭരതേട്ടന് ചിത്രത്തിലെ ഈ വേഷത്തെ കുറിച്ച് പറയുമ്പോള്‍ പല പ്രാവശ്യം തന്നോട് ഇങ്ങനെ പറയുകയുണ്ടായി. ഇത് മോഹന്‍ലാലിന് വേണ്ടി മാറ്റി വച്ച കഥപാത്രമായിരുന്നുവെന്ന്.
ഭരതട്ടേന് അങ്ങനെ പറഞ്ഞതുക്കൊണ്ടാവണം തനിക്ക് ആന്റോ എന്ന കഥപാത്രത്തെ അവതരിപ്പിക്കാന്‍ പേടിയായിരുന്നു. ലാലേട്ടനെ പോലെ ഒരു ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട വേഷം താന്‍ ചെയ്താല്‍ ശരിയാകുമോ? എന്തായാലും ഞാന്‍ ആ കഥപാത്രത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അതില്‍ എനിക്ക് വിജയിക്കാനും കഴിഞ്ഞു. മനോജ് കെ ജയന് പറഞ്ഞു.
പക്ഷേ ചിത്രത്തില്‍ ഞാന്‍ ഒരിക്കലും മോഹന്‍ലാലിനെ അനുകരിച്ചിട്ടില്ല. ആത്മാര്‍ത്ഥതയോടെ തന്നെയാണ് ആ കഥപാത്രത്തെ താന്‍ അവതരിപ്പിച്ചത്. കൂടാതെ ചിത്രത്തില്‍ മുരളിയേട്ടന് അവതരിപ്പിച്ച കഥപാത്രം തിലകന് ചേട്ടന് വേണ്ടി മാറ്റി വച്ചതായിരുന്നു. എന്നാല്‍ ആ വേഷം മുരളി ചേട്ടനും മനോഹരമായി തന്നെ അവതരിപ്പിച്ചു.
ഭരതന്- ജോണ്‍ പോള്‍ കൂട്ടുക്കെട്ടില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചമയം. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചത് ജോണ്‍ പോളാണ്. മനോജ് കെ ജയന്, മുരളി എന്നിവര്‍ക്ക് പുറമേ സിതാര, രഞ്ജിത എന്നിവരും ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.