നടന്‍ സത്താര്‍ അന്തരിച്ചു! വിടവാങ്ങിയത് മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലൻ

Recommended Video

Sathar Malayalam Actor : നടൻ സത്താർ അന്തരിച്ചു | FilmiBeat Malayalam

പ്രശസ്ത നടൻ സത്താർ 67) അന്തരിച്ചു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന താരം ചൊവ്വാഴ്ച പുലർച്ചെ ആലുവ പലിയേറ്റീവ് കെയർ ആശുപത്രിയിയിൽ വെച്ചായിരുന്നു അന്ത്യം. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് പടിഞ്ഞറെ കൊടുങ്ങല്ലൂർ ജുമാ മസ്ജിദിൽ നടക്കും. എഴുപതുകളിലെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു സത്താർ. നായകൻ, സ്വഭാവ നടൻ എന്നിങ്ങനെ തനിയ്ക്ക് ലഭിച്ച വേഷങ്ങളെല്ലാം കൃത്യമായി ക്യാമറയ്ക്ക് മുന്നിൽ പകർന്നാടൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

sathar

1975 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായ നിപവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1976 ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണത്തിലൂടെ നായകനായി അരങ്ങേറി പിന്നീട് സ്വഭാവന നടൻ, വില്ലൻ എന്നീ കഥാപാത്രങ്ങൾ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

148 ഓളം സിനിമകളിൽ വേഷമിട്ട സിത്താർ 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
2012ല്‍ പുറത്തു വന്ന 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

യത്തീം, ഇനിയം പുഴയൊഴുകും, അവളുടെ രാവുകൾ. ശരപഞ്ചം, മുത്തുചിപ്പി, കെണി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X