Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മഞ്ജു വാര്യരുടെ പ്രിയ ആരാധിക റാബിയ ബീഗം അന്തരിച്ചു! ആദ്യകാല ഗായികയും അഭിനേത്രിയുമാണ്
ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന റാബിയ ബീഗം അന്തരിച്ചു. കോഴിക്കോട് നിലയിത്തിന്റെ ഉദ്ഘാടനത്തിന് പാടാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പിന്നീട് ആകാശവാണിയെ വിട്ടു പിരിഞ്ഞില്ല. അറുപത്തിയഞ്ച് വര്‍ഷത്തോളം പാട്ടും നാടകവുമായി അവര്‍ ആകാശവാണിയില്‍ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്ന് നായകനായി അഭിനയിച്ചത് കെ പി ഉമ്മറായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് മഞ്ജു വാര്യരുടെ വലിയൊരു ആരാധികയായ റാബിയ ബീഗത്തിനെ കേരളം തിരിച്ചറിഞ്ഞത്. കോഴിക്കോട് ഒരു സ്വാകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തി മഞ്ജുവിനെ കാണാന്‍ ഒരുപാട് പേര് കാത്തിരുന്നു. അക്കൂട്ടത്തിലൊരു മുത്തശ്ശി മഞ്ജുവിനെ കണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. തന്റെ പ്രിയനടിയെ കണ്ടതിന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ മുത്തശ്ശിയെ പിന്നീടാണ് എല്ലാവരും തിരിച്ചറിഞ്ഞത്. മഞ്ജുവിനെ കാണാനെത്തിയ മുത്തശ്ശി പിന്നീട് പല പരിപാടികളിലുടെയും മുന്നോട്ട് വന്നു. റാബിയ ബീഗം അന്തരിച്ച വാര്‍ത്ത വന്നതോടെ ഉമ്മയെ കുറിച്ചുള്ള മറക്കാനാവാത്ത അനുഭവം മഞ്ജു വാര്യരും പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.
മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്..
റാബിയ ബീഗം ഉമ്മ വിട പറഞ്ഞു. കുറച്ചു നാള് മുമ്പ് കോഴിക്കോട്ട് വച്ചാണ് ഉമ്മയെ ആദ്യം കണ്ടത്. വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രെ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളില്‍ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. ഇപ്പോള്‍ ഉമ്മ യാത്ര പറയുമ്പോള്‍ ഹൃദയത്തില്‍ അത് ബാക്കിയാകുന്നത് അറിയുന്നു. സ്നേഹമുള്ളവര് കടന്നു പോകുമ്പോള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓര്‍മകള്‍ തന്നെ..
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍