Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ ജനപ്രിയന് കുരുക്കായി മാറി !!
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന നമ്പര്‍ തന്നെയാണ് ദിലീപിന് പാരയായി മാറിയത്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതിന് പിന്നില്‍ നിര്‍ണ്ണായക തെളിവായത് രഹസ്യ നമ്പര്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ സ്വന്തം നമ്പറിലെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
സ്വന്തം നമ്പറില്‍ നിന്നുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കുന്നതിനായി ദര്‍ബര്‍ ഹാളില്‍ താരസംഘടനയായ അമ്മയിലെ പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്നേ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന സ്വന്തം നമ്പറിലെ ഫോണ്‍രേഖകളും പോലീസ് പരിശോധിച്ചിരുന്നു. കാവ്യാ മാധവന്, മാനേജര്‍ അപ്പുണ്ണി, സഹോദരന് തുടങ്ങിയവരുടെ നമ്പറിലേക്കുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിക്കുന്നതിനല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദിലീപ് മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു തുടങ്ങിയത്.