Don't Miss!
- Sports IPL 2024: തിരിച്ചുവരവില്‍ റിഷഭ് കസറുമോ? വലിയ പ്രതീക്ഷ വേണ്ട! കാരണം ഗവാസ്കര്‍ പറയുന്നു
- News പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും സ്ഥാനാർത്ഥി അബ്ദുള്‍ സലാം പുറത്ത്: വിശദീകരണം ഇങ്ങനെ
- Automobiles ഒറ്റയടിക്ക് കിട്ടിയത് 4,000 ഓർഡറുകൾ, സിട്രൺ ഇലക്ട്രിക് കാർ ഇനി നിരത്തുകളിൽ നിറയും
- Lifestyle തെക്കിന്റെ താജ്മഹല്‍, സ്വര്‍ണ്ണ താമരക്കുളം; ചരിത്രപ്രസിദ്ധം മധുര മീനാക്ഷി ക്ഷേത്രം
- Finance ചാഞ്ചാട്ടത്തിന് നടുവിലും ബ്രേക്കൗട്ടുമായി 5 ഓഹരികൾ, ഏതൊക്കെയെന്ന് വിശദമായി അറിയാം
- Technology ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ആനമുറ്റം തറവാട്ടിലെ അതിഥികള്‍
ആനമുറ്റം തറവാട്ടിലെ അതിഥികള്‍
സപ്തംബര്‍ 07, 2000
ആനമുറ്റം തറവാട്ടിലെ ക്ഷേത്രോത്സവ നടത്തിപ്പും അതിനോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സ്പര്‍ദ്ധയും നര്‍മ്മമധുരമായി അവതരിപ്പിക്കുകയാണ് ആനമുറ്റത്തെ ആങ്ങളമാര്. നവാഗതനായ അനില്‍ മേടയിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഉത്സവത്തോടനുബന്ധിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളക്കെടുപ്പാണ് പ്രധാന ചടങ്ങ്. ഇതിനായി ഓരോ തവണയും ജോത്സ്യവിധി പ്രകാരം ആളെ നിശ്ചയിക്കും. ഇത്തവണ വിളക്കെടുക്കാന്‍ ജോത്സ്യന് വിധിച്ചത് തറവാട് വിട്ടുപോയി അന്യമതത്തില്‍പ്പെട്ട പെണ്ണിനെ വിവാഹം കഴിച്ച ശിവശങ്കരമേനോനെയാണ്.
വിളക്കെടുപ്പിനായി മകളോടൊപ്പം പുറപ്പെട്ട മേനോന്റെ മരണവാര്‍ത്തയാണ് തറവാട്ടിലെത്തുന്നത്. പിന്നീട് തറവാട്ടിലെ അവകാശം സ്ഥാപിക്കുവാനായി മേനോന്റെ മകള്‍ ജയലക്ഷ്മി ആനമുറ്റത്തെത്തുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മമതാ മേനോന് എന്ന പേരില്‍ മറ്റൊരു കുട്ടിയും അവകാശവാദവുമായെത്തുന്നതോടെ കഥയുടെ ഗതിയാകെ മാറുന്നു.
മാതു, ശ്രീജയ എന്നിവരാണ് ജയലക്ഷ്മിയെയും മമതാ മേനോനെയും അവതരിപ്പിക്കുന്നത്. ജഗദീഷ്, ജഗതി, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, തെസ്നിഖാന്, ഫിലോമിന, വത്സലാമേനോന് എന്നിവരും അഭിനയിക്കുന്നു. രാജേഷ് നാരായണന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജി.എ. ലാലാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് രവീന്ദ്രന് ഈണം നല്കുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍.
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'