Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അണ്ണന് തമ്പി 70 കേന്ദ്രങ്ങളില്‍
പുതിയ ചിത്രങ്ങള്‍ ബി, സി ക്ലാസ് തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന് തീരുമാനിച്ചതോടെ വിഷുച്ചിത്രങ്ങള്‍ കേരളത്തിലെ പരമാവധി തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണ കമ്പനികള്‍. മമ്മൂട്ടിയുടെ വിഷുച്ചിത്രമായ അണ്ണന് തമ്പി ഏഴുപതിലേറെ കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ മാസം എക്സിബിറ്റേഴ്സ് അസോസിയേഷന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ ചിത്രങ്ങള്‍ എ ക്ലാസ് തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യാവൂവെന്ന നിബന്ധന പിന്‍വലിക്കാന്‍ ധാരണയായത്. തമിഴ് നാടിലും ആന്ധ്രാപ്രദേശിലുമൊക്കെ ചിത്രങ്ങള്‍ എത്ര തിയേറ്ററുകളില്‍ വേണമെങ്കിലും റിലീസ് ചെയ്യാം. ഈ രീതി പിന്തുടര്ന്നാണ് കേരളാ എക്സിബിറ്റേഴ്സ് അസോസിയേഷനും റിലീസിംഗ് സംബന്ധിച്ച നിബന്ധനകള്‍ ഒഴിവാക്കിയത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന അണ്ണന് തമ്പി ബി ക്ലാസ് തിയേറ്ററുകളിലും റിലീസ് ചെയ്യും. ബി ക്ലാസ് തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുന്നതോടെ എഴുപതോളം കേന്ദ്രങ്ങളില്‍ ചിത്രമെത്തിക്കാനാവും. നേരത്തെ പരമാവധി അമ്പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സാധാരണ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ഒരു തട്ടുപൊളിപ്പന്‍ മസാലയാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിന്റെ സംവിധായകനായ അന്‍വര്‍ റഷീദ് വീണ്ടും ഒരു മമ്മൂട്ടി ചിത്രം ഒരുക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളേറെയാണ്. വിഷുദിനമായ ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്