Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കുഞ്ഞിരാമായണം സിനിമയിലെ ആ ക്ലൈമാക്സ് രംഗം! ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് ആര്യ
ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്യ. പരിപാടിയില്‍ രമേഷ് പിഷാരടിക്കൊപ്പം മുഖ്യ ആകര്‍ഷണമായിരുന്നത് ആര്യ തന്നെയായിരുന്നു. ഭാര്യയും ഭര്‍ത്താവുമായിട്ടുളള ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ബഡായി ബംഗ്ലാവിന് ശേഷമാണ് സിനിമകളിലും നടി സജീവമായി മാറിയിരുന്നത്. 2015ല്‍ ലൈല ഒ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ അരങ്ങേറ്റം.
തുടര്‍ന്ന് ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ നടി അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ആര്യയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറിയത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ വേഷം തന്നെയായിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ബിജു മേനോനൊപ്പമുളള നടിയുടെ രംഗം പ്രേക്ഷകരെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കാറുണ്ട്. കുഞ്ഞിരാമായണത്തില്‍ എത്തിയതിനെക്കുറിച്ച് അടുത്തിടെ ആര്യ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സ്വകാര്യ എഫ്എം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബഡായി ബംഗ്ലാവില്‍ തിളങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു ആര്യ കുഞ്ഞിരാമായണത്തിലേക്കും എത്തിയിരുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് തുടങ്ങിയവരും ഉണ്ടായിരുന്നു. ചെറിയ വേഷമായിരുന്നെങ്കിലും ക്ലൈമാക്സ് സീനുകളില്‍ തന്നെയാണ് ആര്യ തകര്‍ത്തത്. കുഞ്ഞിരാമായണത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ ആര്യ അവതരിപ്പിച്ചപ്പോള്‍ മനോഹരന് എന്ന അതിഥി വേഷത്തിലായിരുന്നു ബിജു മേനോന് എത്തിയിരുന്നത്.
ആ വില്ലന്റെ വീക്ക്നെസാണ് ലൂസിഫറിലെ ഗോമതി! അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല: ശ്രേയ രമേഷ്
സിനിമയിലേക്ക് വിളിച്ച സമയത്ത് ബേസില്‍ ജോസഫ് പറഞ്ഞ കാര്യമായിരുന്നു ആര്യ വെളിപ്പെടുത്തിയത്. കുഞ്ഞിരാമായണത്തിലേക്ക് ബേസില്‍ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ആര്യ, ഈ സിനിമയുടെ തുടക്കത്തില്‍ നിനക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന്. എന്നാല്‍ ടെയില്‍ എന്റില്‍ ഒരു രംഗമുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പക്ഷേ പ്രേക്ഷകര്‍ ഈ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഈ രംഗമായിരിക്കും. ആര്യ പറയുന്നു.
ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും! മാര്‍ഗ്ഗംകളിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്
കുഞ്ഞിരാമായണത്തിലേക്ക് തന്നെ നിര്ദ്ദേശിച്ചവരെക്കുറിച്ചും അഭിമുഖത്തില്‍ ആര്യ തുറന്നുപറഞ്ഞിരുന്നു. അജു വര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് തന്നെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചതെന്ന് നടി പറയുന്നു. ബഡായി ബംഗ്ലാവിലെ ആ കുട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് അവര്‍ ബേസിലിനോട് പറഞ്ഞു. തുടക്കത്തിലൊന്നും എന്നോട് എന്താണ് ആ സീന്‍ എന്നൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ബിജു ചേട്ടന്റെ (ബിജു മേനോന്) കൂടെയാണ് അഭിനയിക്കേണ്ടതെന്ന് എനിക്ക് മനസിലായത്. എനിക്ക് അതിന്റെതായ ഒരു വെപ്രാളം ഉണ്ടായിരുന്നുവെന്ന് ആര്യ പറയുന്നു. എന്നാല്‍ അദ്ദേഹം വളരെ കൂളായിരുന്നുവെന്നും നടി പറയുന്നു.
മമ്മാലി എന്ന ഇന്ത്യക്കാരന് ഓഗസ്റ്റ് രണ്ടിന് തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി ടീസര്‍! കാണൂ
അതേസമയം ബഡായി ബംഗ്ലാവിലെ സഹതാരം രമേഷ് പിഷാരടിക്കെുറിച്ചും അഭിമുഖത്തില്‍ ആര്യ തുറന്നുസംസാരിച്ചിരുന്നു. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണ തത്തയില്‍ താനില്ലെങ്കിലും രണ്ടാമത്ത ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഞാന്‍ എത്തുന്നുണ്ടെന്നാണ് ആര്യ പറഞ്ഞത്. പഞ്ചവര്‍ണ്ണ തത്തയില്‍ പിഷുവിന്റെ എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മാത്രം ഇല്ല. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എന്തുക്കൊണ്ട് ആര്യയെ കാസ്റ്റ് ചെയ്തില്ല എന്ന്. ആ ശല്ല്യം സഹിക്കാന്‍ വയ്യാതായപ്പോളാണ് പിഷാരടി തന്നെ രണ്ടാമത്തെ സിനിമയിലേക്ക് വിളിച്ചത്. അഭിമുഖത്തില്‍ ആര്യ വെളിപ്പെടുത്തി.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം