Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വര്‍ഷം ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞുപോകും: പ്രേക്ഷകാഭിപ്രായം
'വര്‍ഷം' എന്ന ചിത്രത്തിന് റിവ്യു എന്ന പേരില്‍ ഇനിയൊരു ജാതകം എഴുതണമെന്നില്ലെന്ന് തോന്നുന്നു. അത്രയേറെ ചിത്രത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞു. കഥ ഇപ്പോഴും സസ്പെന്‍സാണ്. അതങ്ങനെ തന്നെ നില്ക്കട്ടെ. ഒരു നല്ല സിനിമാസ്വദകനാണ് നിങ്ങള്‍ എങ്കില്‍, വര്‍ഷം തിയേറ്ററിലിരുന്ന് കണ്ടില്ലെങ്കില്‍ അത് ഒരു വലിയ നഷ്ടമായിതന്നെ നിലനില്‍ക്കുമെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് റിവ്യുവിലേക്ക് കടക്കുന്നു.
വര്‍ഷം ഗംഭീരംമെന്ന് പറഞ്ഞാലും കുറഞ്ഞുപോകുമെന്നാണ് പ്രേക്ഷകാഭിപ്രായം. ഏതൊരു മലാളിയുടെയും മനസ്സും മിഴിയും നിറയ്ക്കും ഈ വര്‍ഷം. മമ്മൂട്ടി എന്ന മഹാനടന് അനശ്വരമാക്കിയ ഒത്തിരി കഥാപാത്രങ്ങളില്‍ മറ്റൊന്ന്. ഒരു പക്ഷെ അതിലും മുന്നില്‍. രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. അദ്ദേഹത്തിലൂടെയല്ലാതെ വര്‍ഷത്തിലേക്ക് കടക്കുകയും വയ്യ. മമ്മൂട്ടിയ്ക്ക് വേണ്ടി എന്തിന് രഞ്ജിത്ത് നാല് വര്‍ഷം കാത്തിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വര്‍ഷം.
മരണത്തിനു മുമ്പുള്ള വെപ്രാളം മാത്രമാണ് ജീവിതം എന്ന 'മുന്നറിയിപ്പ്' നല്കി സികെ രാഘവന് വന്ന് പോയിട്ട് അധികം നാളായില്ല. ഇന്നും മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിരിയുമായി രാഘവനങ്ങനെ തന്നെ നില്‍ക്കുമ്പോഴാണ് വര്‍ഷത്തിലൂടെ വേണുവിന്റെ വരവ്. നെഞ്ചിനെ വേദനിപ്പിക്കുന്ന, കരളലയിപ്പിക്കുന്ന ഒരു കഥാപാത്രമായി വര്‍ഷം കാണുന്ന ഓരോരുത്തരുടെയും മനസ്സില്‍ മമ്മൂട്ടി ജീവിക്കും.
മനുഷ്യ ജീവിതം ഉയര്‍ച്ചയുടെയും താഴ്ചയുടെയും ഏണിപ്പടിപോലെയാണ്. അതിനിടയില്‍ സംഭവിയ്ക്കുന്ന ചില സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ഹൃദയം തുടിക്കുന്ന വേദനകളുമാണ് വേണുവിലൂടെ സംവിധായകന് പറയുന്നത്. ചിത്രത്തിന്റെ പാത്ര നിര്‍ണയമായിരുന്നു ഏറ്റവും പ്രയാസമെന്ന് രഞ്ജിത്ത് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ അതിന് വേണ്ടി കഷ്ടപ്പെട്ടെങ്കില് അത് വെറുതെയായില്ല എന്ന് ഉറച്ചു പറയാന്‍ കഴിയും.
ഓരോ കഥാപാത്രത്തിനും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ആശ ശരത്തും മംമ്ത മോഹന്‍ദാസും സജിത മഠത്തിലുമൊക്കെ തങ്ങളുടെ ഭാഗത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടിജി രവിയുടെ തിരിച്ചുവരവിന് പറ്റിയ വേദിയായിരുന്നു വര്‍ഷം. രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനെയും നമിച്ചു. ചിത്രത്തിന് പ്രേക്ഷകര്‍ നല്കുന്ന മാര്‍ക്ക് അഞ്ചില്‍ 4.5. അപ്പോള്‍ ഇനി സിനിമ തിയേറ്ററില്‍ പോയി കാണാമല്ലോ...
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?