Don't Miss!
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
ബാബു ആന്റണി ദ്രോണരാകുന്നു
നായകനായി അഭിനയിച്ച ഒരു പിടി സിനിമകള്‍ക്കു ശേഷം മലയാളത്തിന്റെ എണ്ണം പറഞ്ഞ വില്ലനായി മാറിയ ബാബു ആന്റണി ഒരു ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നു. അവസരങ്ങളില്ലാതെ സിനിമക്കു പുറത്ത് ചെലവഴിച്ച ഒര ഇടക്കാലം. അതിനു ശേഷം തിരിച്ചുവന്നപ്പോഴും പഴയതു പോലുള്ള തിരക്ക് ബാബു ആന്റണിയെ തേടിയെത്തിയില്ലെങ്കിലും ഈ നടന്റെ സാന്നിധ്യം ഇപ്പോഴും മലയാളത്തിലുണ്ട്.
മൂന്നാം കിട വില്ലന്‍ വേഷങ്ങള്‍ക്കിടയിലും അര്‍ത്ഥപൂര്‍ണമായ ചില കഥാപാത്രങ്ങള്‍ ബാബു ആന്റണിയെ തേടിയെത്തിയിരുന്നു. വൈശാലിയില്‍ ദ്രോണപാദ മഹാരാജാവിന്റെ വേഷം ചെയ്തത് ഉദാഹരണം. വീണ്ടുമൊരിക്കില് കൂടി പുരാവൃത്തങ്ങളിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബാബു ആന്റണിക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
പി.രാജശേഖരന് സംവിധാനം ചെയ്യുന്ന ദ്രോണര് എന്ന ചിത്രത്തില്‍ ദ്രോണാചാര്യരായാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ഗുരുശിഷ്യബന്ധത്തിന്റെ താളപ്പിഴകള്‍ പ്രമേയമാക്കാനാണ് ഈ ചിത്രത്തിലൂടെ സംവിധായകന് ശ്രമിക്കുന്നത്.
ഈ ചിത്രത്തില്‍ നെടുമുടി വേണു ഭീഷ്മരായും തിലകന് കൊട്ടാരം വൈദ്യനായും ജി.കെ.പിള്ള കൃപാചാര്യരായും വേഷമിടുന്നു. ദേവന്, ജഗന്നാഥന്, കൊച്ചുപ്രേമന്, ഗായത്രി, രമ്യാ നമ്പീശന്, കുക്കു പരമേശ്വരന്, കൗശിക് ബാബു എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'