Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 2 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 3 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 4 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സംവിധായകന്റെ മനസ്സ് കുളിര്‍പ്പിക്കുന്ന ക്യാമറാമാന്‍! രാമചന്ദ്രബാബുവിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍!
കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ബാബു , എനിക്കിന്നും നല്ല ഓർമ്മയുണ്ട് നാം ആദ്യമായിക്കണ്ട ദിനം 'സ്വപ്നാടനത്തിന്റെ ' ഒരു പ്രദർശനവേളയിൽ .സ്വതസിദ്ധമായ ചിരിയോടെ ക്യാമറാമാൻ എന്നോട് ചോദിച്ചു . പടം ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ ഒരു നല്ല റിവ്യൂ കൊടുക്കണം . ഞാൻ പറഞ്ഞു, ബാബു , റിവ്യൂ എഴുതാൻ ഞാൻ മുതിരുന്നില്ല . എന്നാൽ ഒരു ആസ്വാദനം കൊടുക്കാം. പത്രപ്രവർത്തകൻ എന്ന നിലയിൽ അന്ന് നാനയിൽ പ്രസിദ്ധീകരിച്ചു വന്ന ആദ്യ സിനിമാ ലേഖനം . മണിയൻപിള്ള അഥവാ മണിയൻപിള്ള 'എന്ന ചിത്രത്തിലാണ് ഞാനും ബാബുവും ഒരുമിക്കുന്നതു തന്നെ . അതിനു ശേഷം എന്റെ 25 മതു ചിത്രമായ "അച്ചുവേട്ടന്റെ വീട്ടിലും.
ഓർമ്മയിൽ നിൽക്കുന്ന എന്തെന്തു സംഭവങ്ങൾ!ഇത്ര നിർമ്മലമായ ഒരു ചിരിയുടെ അധിപതി വേറെ ആരുണ്ടു ?സംവിധായകന്റെ മനസ്സിന് കുളിരു പകരുന്ന ക്യാമറാമാൻ ! അതിമനോഹരമായി കവിതകൾ എഴുതാൻ ബാബുവിന് കഴിയുമായിരുന്നു . ഷൂട്ടിങ് സമയത്തും കിട്ടുന്ന ഇടവേളകളിലും എത്രയെയെത്ര കവിതകൾ (ഇംഗ്ലീഷിൽ )നിങ്ങൾ എന്നെ ചൊല്ലിക്കേൾപ്പിച്ചിട്ടുണ്ട് ! തന്റെ കാവ്യഭാവനയെ അഭ്രപാളികളിൽ പകർത്താനായിരുന്നു ബാബുവിന് ആവേശം അത് ഭംഗിയായി നടന്നു .
"ഇത്തിരിനേരം ഒത്തിരി കാര്യം " എന്ന എന്റെ പ്രിയപ്പെട്ട ഗ്രന്ഥത്തിലേക്കു ഒരു ലേഖനം പറഞ്ഞ സമയത്തു തന്നെ എത്തിച്ചതും നന്ദിപൂർവ്വം സ്മരിക്കുന്നു ..
എന്തിനാ ബാബു ഏറെ പറയുന്നത് ? എന്റെ ആദ്യചിത്രമായ ഉത്രടരാത്രിയുടെ ക്യാമറാമാനായി ഞാൻ താങ്കളെ നിരൂപിച്ച ഒരു രാത്രിയിൽ മഹാലിംഗപുരത്തെ വാടകവീട്ടിൽ 'വെളുക്കുവെളുക്കെ'നിങ്ങൾക്ക് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു മേളിച്ചതു മറക്കാനാവുമോ ? നിങ്ങള്ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് ഹേമചന്ദ്രൻ എന്നെ സഹായിക്കാനെത്തിയത് ..'എന്റെ ആദ്യ തിരക്കഥ ആദ്യമായി വായിച്ചു ആസ്വദിച്ചു ആശംസിച്ച പ്രിയപ്പെട്ട ബാബു. ഇതായിരുന്നു ബാലചന്ദ്രമേനോന്‍റെ കുറിപ്പ്.