Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
മജീദാകാന്‍ മമ്മൂട്ടി പെരുമ്പലത്തെത്തി
ചിത്രത്തിന്റെ ചില പ്രധാനഭാഗങ്ങളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. മജീദായി മമ്മൂട്ടിയെത്തുമ്പോള്‍ ഇഷ തല്‍വാറാണ് സുഹറയായി അഭിനയിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരാണ്. സാധാരണക്കാരുടെ നോവലിസ്റ്റായിരുന്നു ബഷീറെന്നും അദ്ദേഹത്തിന്റെ നോവല്‍ ചലച്ചിത്രമാകുന്നതോടെ കൂടുതല്‍ ആളുകള്‍ അദ്ദേഹത്തെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു.
നേരത്തേ ചിത്രത്തില്‍ അഭിനയിക്കുന്ന അഭിനേതാക്കള്‍ക്കും അഭിനയത്തില്‍ താല്പര്യമുള്ളവര്ക്കും വേണ്ടി ബാല്യകാലസഖിയുടെ അണിയറക്കാര്‍ ഒരു അഭിനയക്കളരി നടത്തിയിരുന്നു. ലിവിങ് ആര്‍ട്സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മൊഹ്സിന്‍, സജീഷ് ഹഷിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നോവലില്‍ ബഷീര്‍ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഗ്രാമത്തിന്റെ മനോഹരമായ സെറ്റിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. പെരുമ്പലം ദീലിപാണ് സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.