Don't Miss!
- Lifestyle ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- News മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്കീം അറിയാമോ?
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Automobiles മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?
Recommended Video
മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന് ഐവി ശശി യാത്രയായി. ചെന്നൈയിലെ സാലി ഗ്രാമത്തിലെ വസതിയില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!
കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!
മമ്മൂട്ടി, മോഹന്‍ലാല്‍, ജയന്, സീമ തുടങ്ങി നിരവധി പേരെ ശരിക്കും താരങ്ങളായി മാറ്റിയ സംവിധായകന് കൂടിയാണ് അദ്ദേഹം. എം ടി വാസുദാവന്‍ നായര്‍, ടി ദാമോദരന്‍ മാസ്റ്റര്‍, ജോണ്‍ പോള്‍ , രഞ്ജിത്ത് തുടങ്ങിയവരുടെ തിരക്കഥയില്‍ സിനിമ ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
തൃഷ്ണയിലെ നായകന്
എം ടി വാസുദേവന്‍ നായരായിരുന്നു തൃഷ്ണ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. പുതുമുഖങ്ങളെ നായികാനായകന്മാരാക്കായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് നടന്നില്ല. പിന്നീട് താരങ്ങളെ സമീപിക്കുകയായിരുന്നു.
രതീഷിനെ വിളിച്ചപ്പോള്‍
അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രതീഷ്. രതീഷിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്രെ തിരക്കിനെക്കുറിച്ച് പറഞ്ഞതിന് ശേഷം മമ്മൂട്ടിയെ നിര്‍ദേശിക്കുകയായിരുന്നു.
എന്നേക്കാള്‍ മികച്ച അഭിനേതാവായി മാറും
താന്‍ ഒരാളെ അയയ്ക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു. അന്ന് ഐവി ശശിക്ക് മുന്നിലെത്തിയ താരമാണ് ഇന്നത്തെ മെഗാസ്റ്റാര്‍.
നായകനായി തീരുമാനിച്ചു
രതീഷിന്റെ നിര്‍ദേശപ്രകാരമാണ് വെളുത്ത് മെലിഞ്ഞ് കൊലുന്നനെ മീശയില്ലാത്ത ഒരാളെത്തിയത്. മീശയൊക്കെ ഒട്ടിച്ചപ്പോള്‍ നായകനായി അദ്ദേഹത്തെ തന്നെ തീരുമാനിക്കുകയായിരുന്നു.
കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ?
തൃഷ്ണയുടെ ചിത്രീകരണം കഴിഞ്ഞ് പോരാന്‍ നേരമാണ് മമ്മൂട്ടി ഐവി ശശിയോട് സാര്‍ തന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോയെന്ന് പറഞ്ഞത്. തിന് പിന്നില്‍ വേറൊരു വിശ്വാസമുണ്ടായിരുന്നു.
ഐവി ശശി കഴുതക്കുട്ടി എന്ന് വിളിച്ചാല്‍
ഐവി ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്ന് വിളിച്ചാലെ താരങ്ങള്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ അക്കാലത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകന് മമ്മൂട്ടിയെ ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്.
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ