Don't Miss!
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സെല്ലുലോയ്ഡ് ഒരു പ്രായശ്ചിത്തം
ഡാനിയേലിന്റെയും റോസിയുടെയും ജീവിതം കാമറയില്‍ പകര്‍ത്തുകയല്ല കമല്‍ എന്ന അനുഗൃഹീത സംവിധായകന് സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ ചെയ്യുന്നത്. മലയാളികളെല്ലാം ഈ രണ്ടു കലാകാരന്മാരോടു ചെയ്ത ക്രൂരതയ്ക്കുള്ള പ്രാശ്ചിത്തം ചെയ്യുക കൂടിയാണ്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഡേറ്റുകിട്ടാന്‍ ഒരു പ്രയാസവുമില്ലാത്ത സംവിധായകനാണ് കമല്‍. ഇവരെ രണ്ടുപേരെയും വച്ച് ധാരാളം ചിത്രവുമൊരുക്കിയിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയൊരു ചിത്രം ചെയ്യുകയെന്നത് കമല്‍ തന്റെ ജീവിത നിയോഗമായിട്ടാണ് കാണുന്നതെന്ന് സന്തോഷത്തോടെ പറയുന്നു. മലയാള സിനിമയില്‍ ന്യൂജനറേഷന് തരംഗം ആഞ്ഞടിക്കുമ്പോഴാണ് കമല്‍ ആദ്യ സിനിമാ അണിയറക്കാരുടെ ജീവിതം തേടി പോകുന്നത്. മൂന്നുവര്‍ഷം പഠനം നടത്തിയ ശേഷമാണ് കമല്‍ തന്നെ തിരക്കഥയെഴുതി നിര്‍മാണവും നിര്‍വഹിച്ചുകൊണ്ട് സെല്ലുലോയ്ഡ് ഒരുക്കുന്നത്.
ഡാനിയേലിന് 28 വയസ്സുള്ളപ്പോഴായിരുന്നു വിഗതകുമാരന് നിര്‍മിച്ചത്. 28 വയസ്സുകാരനായ ഡാനിയേലിന് സ്ക്രീനില്‍ ജീവിതം നല്‍കുന്നത് പൃഥ്വിരാജ് ആണ്. സിനിമയില്‍ പുതിയൊരു ഇമേജ് തേടുന്ന പൃഥ്വിക്ക് എല്ലാ ന്യൂജനറേഷന് താരങ്ങളെയും പിന്നിലാക്കാന്‍ ഈയൊരു വേഷം കൊണ്ടു സാധിക്കുമമെന്നതില്‍ സംശയമൊന്നുമില്ല. റോസിയുടെ ജീവിതം അവതരിപ്പിക്കുന്നത് ചാന്ദ്നിയാണ്. ഡാനിയേലിന്റെ ഭാര്യയായിട്ടാണ് മംമ്ത മോഹന്‍ദാസ് അഭിനയിക്കുന്നത്.
എന്നാല്‍ റോസിയുടെ വേഷം ചെയ്യാന്‍ കമല്‍ ആദ്യം സമീപിച്ചിരുന്നത് മലയാളത്തിലെ മറ്റൊരു മുന്‍നിര താരത്തെയായിരുന്നു. അവരുടെ ലക്ഷങ്ങളുടെ പ്രതിഫലം കേട്ട് അദ്ദേഹം നിരാശനായി പിന്‍വാങ്ങുകയായിരുന്നു. കമലിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി പൃഥ്വിയും മംമ്തയും പ്രതിഫലം കുറച്ചുകൊണ്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചാനലിലെ അവതരണരംഗത്തു നിന്നാണ് ചാന്ദ്നിയെ കമല്‍ കണ്ടെടുക്കുന്നത്. മലയാളത്തിന് നല്ലൊരു നായികയെ കൂടി ലഭിച്ചുവെന്ന് സന്തോഷത്തോടെ പറയാം.
മീശയും താടിയൊന്നുമില്ലാതെ മെലിഞ്ഞശരീരവുമായി പൃഥ്വി പുതിയൊരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. മംമ്ത മോഹന്‍ദാസിനെയും മേക്കപ്പ് മാന്‍ പട്ടണം റഷീദ് വളരെ തിരിച്ചറിയാനാകാത്ത രൂപത്തിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. പത്രപ്രവര്ത്തകന് വിനു ഏബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും ചേലങ്ങാട് ഗോപാലകൃഷ്ണന് എന്ന പത്രപ്രവര്‍ത്തകന്റെ ലേഖനത്തെയും അവലംബമാക്കി കമല്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. 1928ലെ കാലഘട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ശ്രീനിവാസന്, ടി.ജി. രവി, നെടുമുടി, തലൈവാസല്‍ വിജയ്, ഇര്‍ഷാദ് എന്നിവരാണ് മറ്റു താരങ്ങള്‍.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ