Don't Miss!
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- News ചാലക്കുടിയില്‍ ഇത്തവണ ആര്: യുഡിഎഫ് കോട്ട, ഇടത് പ്രതീക്ഷ രവീന്ദ്രനാഥില്‍, അറിയാം ചാലക്കുടി മണ്ഡല ചരിത്രം
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Lifestyle കനത്ത ചൂട് ചര്‍മ്മത്തിന് ആപത്ത്; പൊള്ളലേല്‍ക്കാതിരിക്കാന്‍ വഴികള്‍ ഇത്
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
രാം രഹീം സിങിന്റെ സിനിമ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു
ദില്ലി: വിവാദ ആള് ദൈവം ഗുര്‍മീത് രാം റഹീം സിങിനെ ദൈവമായി ചിത്രീകരിക്കുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ് രാജിവച്ചു. എന്നാല്‍ രാജിയുടെ കാരണം ഇതാണെന്ന് ലീല സാംസണ് പറഞ്ഞിട്ടില്ല.
രാം റഹീം സിങിനെ കുറിച്ചുള്ള സിനിമയാണ് 'മെസഞ്ചര്‍ ഓഫ് ഗോഡ്'. സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതായിരുന്നു. എന്നാല്‍ ഫിലിം സര്ട്ടിഫിക്കേഷന് അപലേറ്റ് ട്രൈബ്യൂണല്‍ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.
ട്രൈബ്യൂണല്‍ അനുമതി നല്കിയ കാര്യം താന്‍ മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്നായിരുന്നു ലീല സാംസണിന്റെ പ്രതികരണം. ഈ നടപടി സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നത് തുല്യമാണെന്നും അവര്‍ പറഞ്ഞു.
മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അത് ഒരു പക്ഷേ വര്‍ഗ്ഗീയ കലാപത്തിന് തന്നെ കാരണമായേക്കും എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ നേരിട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും ലീല സാംസണ് ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ പുതിയ അംഗങ്ങളെ ഇതുവരെ തിരഞ്ഞെടുക്കാത്തതിനാല്‍ പഴയ സമിതി തുടരുകയാണ്. സെന്‍സര്‍ ബോര്‍ഡിന് സിഇഒയെ നിയമിച്ചതിനേയും ലീല സാംസണ് വിമര്‍ശിച്ചു.
എന്നാല്‍ സിനിമക്ക് പ്രദര്‍ശനാനുമതി നല്കിയ സംഭവത്തില്‍ യാതൊരു ഇടപടലും ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇക്കാര്യം കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോട് ആണ് അറിയിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.