Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആള്‍ദൈവം റാം റഹീമിന്റെ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് അനുമതി
ദില്ലി: വിവാദ ആള്‍ദൈവം ദേരാ സച്ചാ സൗദയുടെ തലവനായ ഗുര്‍മീത് റാം റഹീമിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്കി. ഇതോടെ സിനിമ ഫിബ്രുവരി 13ന് റീലിസ് ചെയ്യും. സിനിമയ്ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയും അംഗങ്ങളും രാജിവെച്ചിരുന്നു.
ഇതേതുടര്‍ന്ന് പഹ്ലജ് നിഹലാനിയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ബോര്‍ഡാണ് ചിത്രത്തിന് അംഗീകാരം നല്‍കിയത്. സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്നും താന്‍ ദൈവമാണെന്ന കാഴ്ചപ്പാടില്‍ ഗുര്‍മിത് അവതരിപ്പിക്കുന്ന സിനിമയാണെന്നും കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അംഗീകാരം നിഷേധിച്ചത്.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അധികാരം മറികടന്ന് അപ്പലേറ്റ് െ്രെടബ്യൂണല്‍ ചിത്രത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ഗുര്‍മിത് റാം റഹീം നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ചിത്രത്തിന് അംഗീകാരം നേടിയെടുക്കകയായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണും ഷാജി എന്‍ കരുണ്‍ അടക്കമുള്ള അംഗങ്ങളും രാജി സമര്‍പ്പിക്കുകയായിരുന്നു.
ഗുര്‍മിത് റാം റഹീം തന്നെയാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ ജീവിതകഥയെന്ന രീതിയിലായിരുന്നു ഇദ്ദേഹം കഥയുണ്ടാക്കിയതും. സിനിമയിലെ ഗാനങ്ങള്‍ ആലപിക്കുന്നതും രചിച്ചതുമെല്ലാം ഗുര്‍മിത് തന്നെയാണ്. ബാലാത്സംഗവും കൊലപാതകവും അടക്കമുള്ള കേസുകളില്‍ ഗുര്മിതിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് സിനിമയുമായി റാം റഹീമിന്റെ രംഗപ്രവേശം.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്