34 വർഷത്തിനു ശേഷം കുട്ടിച്ചാത്തൻ വീണ്ടും എത്തി!! അതും തലസ്ഥാനത്ത്, ചാത്തനെ കാണാന്‍ സദസ് നിറഞ്ഞു
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ത്രി ഡി /സ്റ്റീരിയോ സ്കോപിക് സിനിമയാണ് ഇത്.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ സ്വർണ്ണ ലിപിയിൽ എഴുതി ചേർന്ന ഒരു സിനിമയായിരുന്നു മൈ ഡിയർ കുട്ടിച്ചാൻ. 1984ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത് വോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന് ഇന്നും പത്തര മാറ്റാണ്. അതുവരെ കണ്ടു വന്നിരുന്ന ഒരു സിസ്റ്റത്തിൽ നിന്ന് പുതിയ ഒരു ചരിത്രത്തിലേയ്ക്കുളള മാറ്റമായിരുന്നു ആ ചിത്രം. വർഷങ്ങൾ എത്ര പിന്നിട്ടിലും ഇന്നും എല്ലാം തലമുറക്കാർക്കും കുട്ടിച്ചാൻ പ്രിയങ്കരനാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ത്രി ഡി /സ്റ്റീരിയോ സ്കോപിക് സിനിമയാണ് ഇത്.

തിരുവനന്തപുരത്ത് ആരംഭിച്ച കുട്ടികളുടെ കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ മുഖ്യ ആകർഷണം വർഷങ്ങൾക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയ മൈഡിയ കുട്ടിച്ചാത്തനായിരുന്നു. കുട്ടികളുടെ ആവശ്യ പ്രകാരമാണ് 34 വർഷത്തിനു ശേഷം വീണ്ടും മൈഡിയർ കുട്ടിച്ചാത്തൻ പ്രദർശനത്തിനെത്തിയത്. വർഷങ്ങൾ എത്ര പിന്നിട്ടാലും നിറഞ്ഞു കവിഞ്ഞ സദസിലായിരുന്നു കുട്ടിച്ചാത്തൻ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പലരും നിലത്തിരുന്നാണ് സിനിമ കണ്ടെത്. തലമുറകൾ മാറി വരുമ്പോൾ കുട്ടിച്ചാത്തനും ആരാധകരുടെ എണ്ണം വർധിക്കുകയാണ്. പുതുതലമുറയിലെ കുട്ടികളില്‍ പലരും ആദ്യമായിട്ടാണ് ഈ ചിത്രം കണ്ടത്.
സംസ്ഥാന ശിശുഷോമ വകുപ്പിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ആദ്യത്തെ ഇന്റർനാഷണൽ ചിൽഡ്രസ് ഫിലിം ഫെസ്റ്റ് വല്ലായിരുന്നു ഇത്. മെയ് 14 നും തുടങങി മെയ് 20 നാണ് ഫെസ്റ്റ് അവസാനിക്കുന്നത്. ലേകേത്തര സിനിമകളടക്കം കുട്ടികളുടെ 140 ഓളം ചിത്രങ്ങളാണ് വെസ്റ്റിവെലിൽ പ്രദർശിപ്പിച്ചത്.മലയാളം ഫീച്ചർ ഫിലിം' വിഭാഗത്തിൽ ജയരാജ് സംവിധാനം നിർവഹിച്ച 'ഒറ്റാൽ' എന്നീ ചിത്രങ്ങൾ ഇന്ന് പ്രദര്‍ശിപ്പിച്ചു. കുട്ടപ്പായി എന്ന എട്ടു വയസ്സുകാരന്റേയും മുത്തച്ഛനായ വല്യപ്പച്ചായിയുടെയും ആത്മബന്ധത്തിനെ കുറിച്ചും, പഠിക്കുവാനാഗ്രഹിച്ചിട്ടും അത് സാധ്യമാവാതെ, ആ ആഗ്രഹത്തിന്റെ തന്നെ കെണിയിൽ പെട്ട് ബാലവേലയുടെ കുരുക്കിൽപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതകഥയാണ് ഒറ്റാൽ. ചാര്‍ളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍, സത്യജിത് റേയുടെ പഥേര്‍ പാഞ്ജാലി, മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, തുടങ്ങിയ രാജ്യാന്തര ക്ലാസിക് ചിത്രങ്ങള്‍ മുതല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ജുറാസിക് പാർക്, എം, മണികണ്ഠന്‍റെ തമിഴ് ചിത്രം കാക്കാ മുട്ടൈ, തുടങ്ങിയ പുതുതലമുറ ചിത്രങ്ങള്‍ വരെ മേളയിലെത്തിയിരുന്നു.


Click it and Unblock the Notifications











