Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
നടന് സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളി. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിന്റെ പേരിലാണ് കടുംബ കോടതി ജഡ്ജി അജിത കെ ഹസന് ഹര്‍ജി തള്ളിയത്.
1986 ലാണ് നാടക നടിയും ഗായികയുമായ പ്രസന്നകുമാരിയുമായി സായ്കുമാറിന്റെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ കുറേക്കാലമായി ഭാര്യയില്‍ നിന്നും മകളില്‍ നിന്നും അകന്ന് താമസിക്കുകയാണ് സായ്കുമാര്. നടി ബിന്ദു പണിക്കറുമായി നടന്റെ വിവാഹവും കഴിഞ്ഞു.
ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്നകുമാരി നല്കിയ കേസില്‍ 43,000 രൂപ പ്രതിമാസം നല്കാന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായ്കുമാര് ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായ്കുമാര് കോടതിയില്‍ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്.
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
പ്രസന്നകുമാരിയും സായ്കുമാറും ആദ്യകാലത്ത് ഒത്തിരി നാടകങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ബന്ധം അങ്ങനെ വളര്‍ന്നു, വീട്ടുകാര്‍ ആലോചിച്ച്, 1986 ല്‍ ഇരുവരും വിവാഹിതരായി
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
എന്നാല്‍ ബന്ധത്തില്‍ ചില ഉലച്ചിലുകള്‍ സംഭവിച്ചതോടെ 2008 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി.
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
തന്റെ യഥാര്‍ത്ഥ വയസ്സിനെക്കാള്‍ കുറച്ചു പറഞ്ഞ് പ്രസന്നകുമാരി തന്നെ ചതിച്ചു എന്നാണ് സായ്കുമാര് പറയുന്നത്. പ്രസന്നകുമാരി സായ്കുമാറിനെക്കാള് വയസ്സില്‍ മൂത്തതാണത്രെ. ഭാര്യയുടെ അത്യാഗ്രഹം കൊണ്ട് താന്‍ പൊറുതിമുട്ടിയെന്നും സായ്കുമാര് പറയുന്നു.
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
എന്നാല്‍ സായ്കുമാറിന് നടി ബിന്ദു പണിക്കറുമായുള്ള അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് പ്രസന്നകുമാരി പറഞ്ഞു. ബിന്ദു പണിക്കറുമായി അടുത്തതില്‍ പിന്നെ തന്നെ ശ്രദ്ധിക്കാറില്ലെന്നും, തനിക്ക് അസുഖമായപ്പോള്‍ കൃത്യമായി പരിപാലിച്ചില്ലെന്നും പ്രസന്ന കുമാറി പറയുന്നു.
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്. വിവാഹ മോചനശേഷം മകള്‍ അമ്മയ്ക്കൊപ്പമാണ്. എന്നാല്‍ കടുത്ത മാനസിക സമ്മദര്‍ദ്ദവും സാമ്പത്തിക പ്രശ്നവും കാരണം മകളുടെ പഠനം പാതിയില്‍ നിര്‍ത്തേണ്ടി വന്നത്രെ. എന്നാലിപ്പോള്‍ വൈഷണവി അച്ഛനുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്.
സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
പ്രസന്നകുമാരിയുമായി വേര്‍പെട്ട ശേഷം സായ്കുമാര് നടി ബിന്ദു പണിക്കറെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദു പണിക്കര്‍ക്ക് ആദ്യവിവാഹത്തില്‍ ഉണ്ടായ മകള്‍ കല്യാണിയും ഇവര്‍ക്കൊപ്പമാണ് താമസം
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന