Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
19ാമത്തെ അടവുകളുമായി എല്‍ഡിഎഫും യുഡിഎഫും
വെള്ളിയാഴ്ച രാവിലെ ആര് ശെല്‍വരാജിന്റെ ഭാര്യയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശയാക്കി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വോട്ട് പിടിക്കാനായി ആര് ശെല്‍വരാജ് തന്നെ ഒരാള്‍ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത വന്നത്. ശെല്‍വരാജിനെതിരെയുള്ള വാര്‍ത്ത പുറത്തുവന്നയുടന്‍ യു ഡി എഫിന്റെ പരാതിപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെട്ട് ഈ വാര്‍ത്ത പ്രചരിക്കുന്നത് തടഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥി ആര് ശെല്‍വരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് 'കൈരളി' ടിവിക്കും 'ജീവന്' ടിവിക്കും നിര്‍ദേശം നല്കി. ശെല്‍വരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ച് യു ഡി എഫ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഈ നിര്‍ദേശം നല്‍കിയത്. ശെല്‍വരാജ് പണം കൊടുക്കുന്ന ദൃശ്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഇത്തരം വാര്‍ത്തകള്‍ സി പി എം നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ശെല്‍വരാജ് പ്രതികരിച്ചത്. തന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചുവിടുന്നതിന്റെ സൂചനയാണെന്നും ശെല്‍വരാജ് പറഞ്ഞു.
ആര് ശെല്‍വരാജ് വോട്ടിനായി പണം നല്‍കുന്നുവെന്ന് ആരോപിച്ച് എല്‍ ഡി എഫും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശെല്‍വരാജ് ഒരാള്‍ക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളിയും ജീവന് ടിവിയും സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് എല്‍ ഡി എഫ് ശെല്‍വരാജിനെതിരെ പരാതി നല്‍കിയത്. ആര് ശെല്‍വരാജിന്റെ ഭാര്യയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി വെള്ളിയാഴ്ച രാവിലെ തന്നെ ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല ജോലി ചെയ്യുന്നത്. രാവിലെ ജോലിക്ക് എത്തിയപ്പോള്‍ ബാങ്കിന് സമീപം വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചു തന്നെ മര്‍ദ്ദിച്ചതായാണ് മേരി വത്സലയുടെ പരാതി. തുടര്‍ന്ന് ഇവരെ പാറശാലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി പി എം പ്രതികരിച്ചു. സഹകരണ ബാങ്കിലെ ജീവനക്കാരിയായ മേരി വത്സല ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനൊപ്പം ഈ മേഖലയില്‍ വോട്ടു ചോദിക്കാനെത്തുകയും വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും ഇത് തടയുക മാത്രമാണ് ഉണ്ടായതെന്നും സി പി എം നേതൃത്വം വിശദീകരിക്കുന്നു. സംഭവം പോലീസിനെ അറിയിച്ചെങ്കിലും പോലീസെത്തി മേരി വത്സലയോടൊപ്പമുണ്ടായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സി പി എം ആരോപിച്ചു.
നെയ്യാറ്റിന്‍കരയില്‍ പരാജയം ഉറപ്പായ യു ഡി എഫ് നിലവിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ ഭാര്യ തന്നെ വോട്ടര്‍മാരെ കാശ് കൊടുത്ത് സ്വാധീനിക്കാന്‍ രംഗത്തിറങ്ങിയത് ഇതിന് തെളിവാണെന്നും പിണറായി പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ തോല്‍വി യു ഡി എഫിനും എല്‍ ഡി എഫിനും ചിന്തിക്കാന്‍ പോലും കഴിയാത്തതിനാല്‍ ഏതടവും പയറ്റി വിജയം കൈപ്പിടിയിലൊതുക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. നെയ്യാറ്റിന്‍കര അങ്കത്തിലെ അവസാന അടവായി വേണം ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തെയും ശെല്‍വരാജ് തന്നെ പണം കൊടുത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെയും കാണാന്‍.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി