Don't Miss!
- News രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍??? ഇളയരാജയ്ക്ക് മറുപടിയുമായി ഹരിഹരന്!!! സംഗതി ന്യായം...
സിനിമാ ഗാനങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച വിഷയത്തില്‍ ഇളയരാജയ്ക്കെതിരെ സംവിധായകന് ഹരിഹരന്. സിനിമാ ഗാനം സംഗീത സംവിധായകന്റെ മാത്രമല്ലെന്നും അദ്ദേഹം.
സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം പാട്ടുകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്നുള്ളതാണ്. ഇളയരാജയുടെ പാട്ടുകള്‍ ആലപിച്ചതിന്റെ പേരില്‍ ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിനും ഗായിക ചിത്രക്കും എതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പാട്ടുകളുടെ പകര്‍പ്പവകാശം വീണ്ടും ചര്‍ച്ചയായത്.
സംഗീത സംവിധായകനാണ് പാട്ടിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് എന്നാണ് ഇളയരാജയുടെ പക്ഷം. അത് മുന്‍നിറുത്തി താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകളുടെ പകര്‍പ്പവകാശവും ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ സംവിധായകന് ഹരിഹരന് രംഗത്തെത്തിയിരിക്കുകയാണ്. പാട്ടിന്റൈ യഥാര്‍ത്ഥ ഉടമസ്ഥര്‍ സംഗീത സംവിധായകരല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് സംഗീത സംവിധായകനാണെങ്കിലും ചോദിക്കുന്ന കാശ് നല്കുന്ന നിമാതാവിന് ഒരു പങ്കുമില്ലെ എന്നാണ് ഹരിഹരന്റെ ചോദ്യം. സംഗീത സംവിധായകന് ഗാനം ചിട്ടപ്പെടുത്തിയതുകൊണ്ടോ ഗായകന് ആലപിച്ചതുകൊണ്ടോ മാത്രം ഗാനം അവര്‍ക്ക് സ്വന്തമാകില്ല. അവര്‍ ചെയ്യുന്ന ജോലിക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നല്കുന്ന നിര്‍മാതാവിന് ഒരു പങ്കുമില്ലേ എന്ന് ഹരിഹരന് ചോദിക്കുന്നു.
ഇക്കാര്യത്തില്‍ സിനിമയുടെ സംവിധായകനെ മാറ്റി നിറുത്താന്‍ കഴിയില്ല. സംഗീത സംവിധായകന് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് സംവിധായകനാണ്. ഇവരെ മാറ്റി നിറുത്തി സിനിമാ സംഗീതത്തില്‍ സംഗീത സംവിധായകര്‍ക്ക് ഒരു നിലനില്‍പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമാ ഗാനങ്ങളുടെ പകര്‍പ്പവകാശത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നിര്‍മാതാക്കളാണ്. ചോദിക്കുന്ന പ്രതിഫലം നല്കിയിട്ടാണ് സംഗീതസംവിധായകരേയും ഗാന രചയിതാക്കളേയും ജോലി ചെയ്യിപ്പിക്കുന്നത്. പക്ഷെ റോയല്‍റ്റിക്ക് വേണ്ടി കടിപിടി കൂടുന്നവര്‍ ഇവരെ മറക്കുകയാണെന്നും ഹരിഹരന് പറഞ്ഞു.
സംഗീതം സംവിധായകന് ഈണം നല്കി ഗാനരചയിതാവ് വരികളെഴുതിയാല്‍ പാട്ട് ഹിറ്റാവില്ലെന്നും ഹരിഹരന്. സംവിധായകരുടേയും നിര്‍മാതാക്കളുടേയും നിര്‍ദേശാനുസരണം വെട്ടിത്തിരുത്തലുകള്‍ നടത്തി, ആവശ്യമെങ്കില്‍ മാറ്റി എഴുതിയൊക്കെയാണ് യഥാര്‍ത്ഥ ഗാനം ജനിക്കുന്നത്. പഴയകാല സിനിമാ ഗാനങ്ങളില്‍ സംവിധായകരുടേയും നിര്‍മാതാക്കളുടേയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും ഹരിഹരന് വ്യക്തമാക്കുന്നു.
മലയാളത്തിന് ഒരുപിടി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സിനിമകളായിരുന്നു നഖക്ഷതങ്ങളും സര്‍ഗവും. ഇരു ചിത്രങ്ങളും സംവിധാനം ചെയ്തതും നിര്‍മിച്ചതും ഹരിഹരന് ആയിരുന്നു. ഇന്ന് പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരങ്ങളാണ് ചിത്രത്തിലെ ഗാനങ്ങള്‍. ഗാനങ്ങളുടെ സിഡി ഇറക്കിയ കമ്പനിയോട് വരുമാനത്തേപ്പറ്റി ചോദിച്ചപ്പോള്‍ വിറ്റുപോയിട്ടില്ലെന്നാണ് പറഞ്ഞത്. ആ പാട്ടുകളില്‍ നിന്ന് തനിക്കൊരു വരുമാനവും ലഭിച്ചിട്ടില്ലെന്ന് ഹരിഹരന് പറഞ്ഞു.
ഒരുപാട് പേരുടെ പ്രയത്നഫലമായി ഉണ്ടാകുന്ന പാട്ടുകളുടെ അവകാശത്തിന് വേണ്ടി ഒരാള്‍ മാത്രം വാദിക്കുകയാണ്. യഥാര്‍ത്ഥ സൃഷ്ടാക്കളേക്കാള് കൂടുതല്‍ പണം അവരുടെ സൃഷ്ടി എടുത്ത് ഉപയോഗിച്ചിട്ടുള്ളവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ സൃഷ്ടി നമ്മുടെ സാമ്പത്തീക നേട്ടത്തിനായി ഉപയോഗിക്കമ്പോള്‍ പങ്ക് നല്‍കുന്നതിന് തെറ്റില്ലെന്നും ഹരിഹരന് പറഞ്ഞു.
ഒരു ഗാനത്തിന് പിന്നില്‍ നിരവധിപ്പേരുടെ അധ്വാനമുള്ളപ്പോള്‍ ഒരാള്‍ മാത്രം അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ല. പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി വയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു മാറ്റം അനിവാര്യമാണെന്നും ഹരിഹരന് വ്യക്തമാക്കി.
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി