twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീശ കുരുക്കാത്ത ബസ് കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു! അനുഭവം പറഞ്ഞ് ജോണി ആന്റണി

    By Midhun Raj
    |

    സിഐഡി മൂസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജോണി ആന്റണി. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് ജോണി ആന്റണി മോളിവുഡില്‍ മുന്‍നിര സംവിധായകനായി ഉയര്‍ന്നത്. സംവിധാനത്തിന് പുറമെ അഭിനേതാവായും തിളങ്ങിനില്‍ക്കുകയാണ് നടന്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ മിക്ക സിനിമകളിലും ചെറിയ റോളുകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

    johny antony

    ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജോണി ആന്റണി തിളങ്ങിയത്. അടുത്തിടെ സിനിമയ്ക്ക് മുന്‍പുളള തന്റെ തൊഴില്‍ മേഖലെയെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

    എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യഎല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യ

    പ്രീഡിഗ്രി തോറ്റ് നിന്നപ്പോള്‍ സ്വകാര്യ ബസില്‍ ജോലിക്ക് കയറിയ അനുഭവത്തെക്കുറിച്ചാണ് ജോണി ആന്റണി മനസ് തുറന്നത്. "പ്രീഡിഗ്രി തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം ഏരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്.

    തട്ടീം മുട്ടീം താരം സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍,ശ്രദ്ധേയമായി ചിത്രങ്ങള്‍തട്ടീം മുട്ടീം താരം സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍,ശ്രദ്ധേയമായി ചിത്രങ്ങള്‍

    ഏരുമേലിയില്‍ ആയിരുന്നു സ്‌റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക്ക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്.

    ലോക് ഡൗണില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഞെട്ടിച്ച് പൃഥ്വി! ദുല്‍ഖറിനോട് പറഞ്ഞത് കാണാംലോക് ഡൗണില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് ഞെട്ടിച്ച് പൃഥ്വി! ദുല്‍ഖറിനോട് പറഞ്ഞത് കാണാം

    എഴുന്നേറ്റ പാടെ എസ് ഐയുടെ കമന്റ് ഇവനൊക്കെയല്ലേ, വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്പോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ത്ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒകെയെ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാല് പോയാലും ജോയിമോന് സന്തോഷമാകണം. അത്രേയൂളളു, ജോണി ആന്റണി പറഞ്ഞു.

    സിഐഡി മൂസയ്ക്ക് പുറമെ കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, തുറുപ്പുഗുലാന്‍ തുടങ്ങിയവ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.

    എന്റെ ചക്കരാസിനൊപ്പമെന്ന് അമ്പിളി ദേവി! കണ്ണു തട്ടാതെ ഇരിക്കട്ടെയെന്ന് ആരാധകര്‍എന്റെ ചക്കരാസിനൊപ്പമെന്ന് അമ്പിളി ദേവി! കണ്ണു തട്ടാതെ ഇരിക്കട്ടെയെന്ന് ആരാധകര്‍

    Read more about: johny antony
    English summary
    Director Johny Antony Reveals about his bus conducter job
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X