Don't Miss!
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Sports T20 World Cup 2024: ഇന്ത്യ അബദ്ധം കാട്ടരുത്, ഈ 4 സീനിയേഴ്സും ടീമില്‍ വേണ്ട! ആരൊക്കെ?
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
ബിജുമേനോന്റെ പ്രേമം ആദ്യം അറിഞ്ഞത് ആര്
ബിജുമേനോന് സംയുക്ത വര്‍മ പ്രേമം ആദ്യം തിരിച്ചറിഞ്ഞത് ആരാണെന്നോ? കാമറാമാന് സുകുമാറും സംവിധായകന് കമലും. മധുരനൊമ്പരക്കാറ്റ് എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രണ്ടുപേരുടെയും അസ്ഥിക്കുപിടിച്ച പ്രേമം ഇവര്‍ കാമറക്കണ്ണിലൂടെ നോക്കിക്കാണുന്നത്. സംവിധായകന് കമല്‍ ആണ് ഇക്കാര്യം എഴുതിയത്.
ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റില്‍ ബിജുവും സംയുക്തയുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. ലെനില്‍ രാജേന്ദ്രന്റെ മഴയിലായിരുന്നു തൊട്ടുമുന്‍പ് ഇവര്‍ ജോടികളായിരുന്നത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണു പ്രേമം മൊട്ടിടുന്നത്. എന്നാല്‍ അത് തീവ്രമാകുന്നത് മധുരനൊമ്പരക്കാറ്റിന്റെ ചിത്രീകരണത്തിനിടെയും.
ഒരുദിവസം കാമറാമാന് സുകുമാര്‍ കമലിനെ വിളിച്ചു കാമറയിലേക്കു നോക്കാന്‍ പറഞ്ഞു. ഒരു ബസില്‍ ബിജുവും സംയുക്തയും ഒന്നിച്ചിരിക്കുകയാണ്. അന്നേരത്തെ അവരുടെ ഭാവമാണ് അതു കൈവിട്ട കളിയാണെന്നു സുകുമാറിനു തോന്നിയത്. എന്നാല്‍ ഇക്കാര്യം സെറ്റിലുള്ള മറ്റുള്ളവരോടൊന്നും അവര്‍ പറഞ്ഞില്ല. ചിത്രീകരണത്തിനിടെ ശ്വാസംമുട്ടല്‍ വന്ന് സംയുക്തയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ബിജു അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോള്‍ ആശുപത്രിയിലെ വിവരം അറിയാതെ ബിജുമേനോന് പ്രയാസപ്പെടുന്നതു കണ്ടപ്പോള്‍ ബിജുവിന്റെ പ്രണയത്തിന്റെ ആഴം കണ്ടെന്ന് കമല്‍ പറയുന്നു.
ബിജു മേനോന്-സംയുക്ത, ജയറാം-കമല്‍, അജിത്ത്- ശ്യാലിനി എന്നിവരൊക്കെ കമലിന്റെ സെറ്റില്‍ നിന്നു പ്രേമിച്ചവരാണ്. നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ശാലിനി അജിത്തുമായി പ്രേമിക്കുന്നത്. അജിത്ത് തമിഴ്സെറ്റിലും ശാനിലി കമലിന്റെ സെറ്റിലും. ഫോണിലൂടെയായിരുന്നു പ്രേമം. ഇവരൊക്കെ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കമല്‍ എഴുതുന്നു.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ