Don't Miss!
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
രക്ഷപ്പെട്ടത് അത്ഭുകരമായി! തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ...
തൃശൂരിൽ നിന്ന് കാണാതായ യുവസംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. ഒരു സംഘം ആളുകൾ തട്ട കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു എന്ന് നിഷാദിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് ഒരു സംഘം പേർ ആക്രമിക്കുകയും യുവസംവിധായകനെ തട്ടിക്കൊണ്ടു പോകുന്നതും. ആക്രമണത്തിൽ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
കിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽ
പുലർച്ചെയോടെയായിരുന്നു യുവ സംവിധായകനെ കൊടകരയിലെ ഒരു ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് അവിടെ എത്തുകയായിരുന്നു. ആക്രമികളുടെ കയ്യിൽ നിന്ന് താൻ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
നിഷാദിന്റെ ചിത്രമായ വിപ്ലവം ജയിക്കട്ടെ കഴിഞ്ഞ ആഴ്ചയായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട നേർച്ചയ്ക്കായി പാവറാട്ടി പളളിയിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോകവെയായിരുന്നു സംഭവം നടക്കുന്നത്. രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. വാഹനം തടഞ്ഞു നിർത്തിയതിനു ശേഷം മുഖം മൂടി ധരിച്ചവർ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.
നിഷാദിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പ്രതീക്ഷയേയും ഇവർ അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ അടുത്തുള്ള ചാലിനു സമീപത്തിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. എഴുന്നേറ്റ് വരുന്നതിനു മുൻപ് തന്നെ ആക്രമി സംഘം നിഷാദിനേയും കൊണ്ട് കടന്നു കളയുകയായിരുന്നു.നല്ല മയക്കത്തിലായിരുന്നതിനാല്‍ വാഹനം തിരിച്ചറിഞ്ഞില്ലെന്നും പ്രതീക്ഷ പോലീസിനോട് പറഞ്ഞു. കൂടാതെ മുഖം മൂടി ധരിച്ചിരുന്നത് കൊണ്ട് ആക്രമി സംഘത്തെ മനസ്സിലായിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു.
ചിത്രം നിർമ്മിക്കാനേറ്റ സി രണദേവ് എന്നയാളുമായി നിഷാദ് തർക്കത്തിലായിരുന്നു. നിഷാദിനെതിരെ രണദേവ് കേടതിയെ സമീപിച്ചിരുന്നു.ജൂലായ് 26-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
42ാം വയസിലും സിംഗിൾ!! പുരുഷന്മാരെ ഡീൽ ചെയ്യാൻ തനിയ്ക്ക് അറിയാം, ചൂഷണത്തിനെതിരെ ഷക്കീല