Don't Miss!
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഓസ്കര് നമുക്ക് കിട്ടാന്‍ സാധ്യതയേറെ, ജല്ലിക്കട്ട് ടീമിനെ പ്രശംസിച്ച് സെല്വരാഘവന്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി ലഭിച്ച വാര്‍ത്ത മലയാളികളെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ഓസ്കര് നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ച 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. അതേസമയം ജല്ലിക്കട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന് സെല്‍വരാഘവന്റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജല്ലിക്കട്ടിലൂടെ ഇത്തവണ ഓസ്കര് ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ശെല്വരാഘവന് പ്രത്യാശ പ്രകടിപ്പിച്ചു.
വ്യക്തിപരമായി താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് ജല്ലിക്കട്ടെന്നും സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെല്വരാഘവന് ട്വിറ്ററില്‍ കുറിച്ചു. ജല്ലിക്കട്ടിനൊപ്പം ഗീതുമോഹന്‍ദാസ് ചിത്രം മൂത്തോനും ഓസ്കര് നാമനിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ച സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിള്‍, ശിക്കാര, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ സിനിമകളും ലിസ്റ്റില്‍ ഉണ്ടായിരുന്നു.
ജല്ലിക്കട്ടിന് മുന്‍പ് രണ്ട് മലയാള ചിത്രങ്ങളാണ് ഇതുവരെ ഓസകര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, സലീംകുമാറിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു തുടങ്ങിയവയാണ് ആ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം രണ്‍വീര്‍ കപൂര്‍ ചിത്രം ഗല്ലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഓസ്കര് എന്‍ട്രി. സോയ അക്തറാണ് ഈ സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രം ഓസ്കര് നോമിനേഷനില്‍ പരിഗണിക്കപ്പെട്ടില്ല. അടുത്ത വര്‍ഷം എപ്രില്‍ 25ന് ലോസ് ആഞ്ചലസില്‍ വെച്ചാണ് 93ാമത് അക്കാദമി പുരസ്കാരദാന ചടങ്ങ് നടക്കുക.
Recommended Video
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുളള സില്‍വര്‍ പീകോക്ക് പുരസ്കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് നേടിയിരുന്നു. കൂടാതെ ഐഫ്എഫ്എഫ്കെയില് മികച്ച സംവിധായകനുളള സ്പെഷ്യല്‍ മെന്‍ഷനും സംവിധായകന് ലഭിച്ചു. 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സംവിധായകനുളള പുസ്കാരവും ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത