Don't Miss!
- Lifestyle മഹാവ്യാധിയും ദുരിതവും അകറ്റാന്‍ ശക്തി തരും കേതു: കലഹം, ദാരിദ്ര്യം, രോഗം പരിഹാരം ഇതെല്ലാം
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്ന്റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്
നടന് ഷെയ്ന് നിഗമിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കൊച്ചിയില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് നടനെതിരെ കടുത്ത തീരുമാനം ഉണ്ടായത്. തുടര്‍ന്ന് വെയില്, ഖുര്‍ബാനി എന്നീ രണ്ട് സിനിമകള്‍ ഉപേക്ഷിക്കുയാണെന്നും ഇനി താരവുമായി സഹകരിക്കില്ലെന്നും സംഘടന അറിയിച്ചിരുന്നു.
ഷെയ്ന് കാരണം ഉണ്ടായ നഷ്ടം തിരിച്ച് ഈടാക്കാതെ നടന്റെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളായ രഞ്ജിത്ത്, സിയാദ് കോക്കര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്, ഷെയ്നെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലൂടെയുമെല്ലാം എത്തുന്നത്.
നടന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് വിനയനും എത്തിയിരുന്നു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ നില്ക്കുന്ന ആളാണ് താനെന്ന് വിനയന് പറയുന്നു. ഒരു സിനിമ ഹിറ്റായി കഴിയുമ്പോള്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല.
ഷെയ്നോട് എനിക്കും ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് വിനയന് പറയുന്നു. ഈ വിഷയത്തെ രണ്ടു തരത്തിലാണ് നോക്കി കാണേണ്ടത്. താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരെ നിന്നതുകൊണ്ടാണ് എനിക്ക് ചിലര്‍ പാര വെച്ചത്. അന്ന് അവര്‍ക്ക് എനിക്കെതിരെ ആളുകളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിച്ചു. ഷെയ്ന് പക്ഷേ അത്ര വലുതായിട്ടില്ല.
ഞാന്‍ അന്നും ഇന്നും താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരെ നില്ക്കുന്ന ആളാണ്. ഒരു സിനിമ ഹിറ്റായി കഴിയുമ്പോള്‍ താന്‍ ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ ഒരു കാര്യമല്ല. ഷെയ്നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. ഷെയ്നിന്റെ അച്ഛന് അബി എന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതിന്റെ ഒരു സ്നേഹം എനിക്ക് ഈ പയ്യനോടുണ്ട്.
പക്ഷേ ഈ സ്വഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. പക്ഷേ ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു താരത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെയാണ് ഈ നടപടി. അയാള്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിനയന് വ്യക്തമാക്കി. നേരത്തെ വെയിലിന്റെ സംവിധായകനായ ശരത് മേനോന്റേയും നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റേയും പരാതി പരിഗണിച്ചായിരുന്നു സംഘടന നടന് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രണവിനെ നായകനാക്കി വിനീതൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും? ആകാംക്ഷയോടെ ആരാധകര്‍
Recommended Video
മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നവരെയാണ് ഷെയ്ന് നിഗത്തിന് വിലക്ക്. വെയില് ഷൂട്ടിംഗിനിടെ സംവിധായകന് മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് നടന് എത്തിയതാണ് വീണ്ടും പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നാണ് മുടിയും താടിയും വെട്ടി നടന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് തന്റെ പ്രതിഷേധമാണെന്ന് നടന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിലക്കിയത്.
മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം വീണ്ടും? അടുത്ത വര്‍ഷം പകുതിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ