Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് - കൊമേര്‍ഷ്യല്‍ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമൊക്കെ മുഖ്യ വേഷത്തിലെത്തിയ ചിത്രം. പിന്നീട് പല ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.
മനോരോഗത്തെയും മന്ത്രവാദത്തെയും കൂട്ടിക്കുഴച്ച ചിത്രത്തിന്റെ ക്ലൈമാക്സാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. എന്നാല്‍ ഈ ക്ലൈമാക്സ് സംവിധായകന്റെയോ എഴുത്തുകാരന്റെയോ ചിന്തയല്ല. തന്റെ ആത്മകഥയില്‍ ഫാസില്‍ ആ സത്യം വെളിപ്പെടുത്തി.
Also Read: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ ട്രെയിലര്‍ ഇറങ്ങിയാലോ, ദേ ദിങ്ങനെ...
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
ഗംഗ (ശോഭന), നാഗവല്ലിയുടെ കഥാപാത്രത്തിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോള്‍ തന്റെ ഭര്‍ത്താവ് നകുലന് (സുരേഷ് ഗോപി), പഴയ ക്രൂരനായ ആ കാരണവരാണ്. അയല്‍ക്കാരനായ മഹാദേവന് (ശ്രീധര്‍) രാമനാഥനായും മാറുന്നു. ആക്രമ സംഭവങ്ങളുടെ ഉറവിടം കൃത്യമായി തിരിച്ചറിഞ്ഞ സണ്ണി (മോഹന്‍ലാല്‍), ക്രൂരനായ തമ്പിയെ കൊല്ലാനനുവദിച്ചാല്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് നാഗവല്ലിയെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം നകുലനെ ആ പഴയ കാരണവരായി വേഷമിടീക്കുന്നു. നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍, തന്ത്രപൂര്‍വം നകുലനു പകരം കാരണവരുടെ ഒരു പാവയെ മാറ്റിവെച്ച് നാഗവല്ലിക്ക് അവളുടെ സങ്കല്‍പ്പത്തിലുള്ള ശത്രുവിനെ വധിക്കാനവസരം നല്കുന്നു. താന്‍ പ്രതികാരം ചെയ്തുവെന്ന് ഗംഗയിലുള്ള നാഗവല്ലിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗംഗയെ തന്റെ ഈ മാനസിക നിലയില്‍ നിന്ന് മോചിപ്പിക്കുന്നതാണ് കഥയുടെ അന്ത്യം.
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
എന്തിന് അപ്പോള്‍ തിലകനെ വിളിച്ചുവരുത്തി മന്ത്രക്കളം ഒരുക്കി എന്ന ചോദ്യത്തിനും പ്രസക്തിയില്ല. കുഞ്ഞുന്നാളില്‍ മുത്തശ്ശിയില്‍ നിന്നും പഴങ്കഥകളും യക്ഷിക്കഥകളും കേട്ട് വളര്‍ന്ന ഗംഗ അത്തരമൊരു അന്തരീക്ഷത്തെ വിശ്വസിക്കുന്നു.
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
മൂന്ന് വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യത്തിലും ആശയക്കുഴപ്പം നീങ്ങിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്സ്. ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നതിന് ഫാസിലും മധു മുട്ടത്തിനും ഒരു പിടിയുമുണ്ടായിരുന്നില്ല.
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണി എന്തിന്. മറ്റേത് മനോരോഗ വിഗദ്നും അയാല്‍ പോരെ എന്ന ചോദ്യം വന്നു. മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം പലരും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ഉപയോഗിച്ച് വെറും അന്ധവിശ്വാസം എന്ന നിലയിലേക്ക് താഴ്ന്ന് പോകുകയും ചെയ്യും. പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗനിവാരണം എല്ലാ വിഭാഗവും അംഗീകരിക്കുന്ന ഒന്നാവണം എന്നിടത്ത് സംവിധായകനും എഴുത്തുകാരനും വഴിമുട്ടി.
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
അപ്പോഴാണ് സുരേഷ് ഗോപിയുടെ വരവ്. കഥ എവിടെ വരെയായി സിനിമ എന്ന് തുടങ്ങും എന്നൊക്കെ അറിയാനായിരുന്നു സുരേഷ് ഗോപി ആലപ്പുഴയില്‍ ഫാസിലിനെ കാണാന്‍ എത്തിയത്. പതിവുപോലെ സംസാരം തുടങ്ങി. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പോകാനായപ്പോള്‍ വീണ്ടും സിനിമയിലേക്കെത്തി. തമാശപോലെ ഫാസില്‍ തന്നെ വിഷമിപ്പിയ്ക്കുന്ന ക്ലൈമാക്സിന്റെ കാര്യം സുരേഷ് ഗോപിയോട് സൂചിപ്പിച്ചു.
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
പെട്ടന്നാണ് സുരേഷ് ഗോപിയുടെ മറുപടി വന്നത്. അദ്ദേഹം എഴുന്നേറ്റ് നിന്ന് രണ്ട് കൈയ്യും നെഞ്ചിന്റെ ഭാഗത്ത് വച്ച് ഒരു കറക്കം കറക്കി. എന്നിട്ട് പറഞ്ഞു 'പലകയില്‍ അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ'
മണിച്ചിത്രത്താഴിന്റെ ഗംഭീര ക്ലൈമാക്സ് പറഞ്ഞുകൊടുത്തത് ആരാണെന്ന് അറിയാമോ?
'തലച്ചോറ് അതേറ്റ് വാങ്ങിയപ്പോള്‍, അകന്ന് പോകുന്ന ആ കാറും നോക്കി ഞാന്‍ ചിന്തിച്ചുപോയി, എത്ര നിസ്സാരനാണ് ഞാന്‍. എത്ര നിസ്സാരന്. ആ പോയ ആള് ഇട്ടിട്ടു പോയ മന്ത്രിത്തിന്റെ വില എത്രയാ. പറയാന്‍ പറ്റുമോ. അളക്കാന്‍ പറ്റുമോ. ഞാന്‍ നന്ദി പറഞ്ഞു, എല്ലാറ്റിനും, എല്ലാവരോടും' ഫാസില്‍ ആത്മകഥയില്‍ എഴുതി
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം