Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ദൃശ്യം കോപ്പിയടിയല്ലെന്ന് കോടതി വിധി; ജീത്തു ജോസഫിന് വിജയം
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ദൃശ്യം സിനിമ കോപ്പിയടിയാണെന്ന പരാതി കോടതി തള്ളി. സംവിധായകനും എഴുത്തുകാരുനുമായ സതീഷ് പോള്‍ നല്കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ കോടതി ജഡ്ജി പിജി അജിത് കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്.
തന്റെ 'ഒരു മഴക്കാലത്ത്' എന്ന നോവല്‍ കോപ്പിയടിച്ചാണ് ദൃശ്യം നിര്‍മ്മിച്ചതെന്നായിരുന്നു ഫിംഗര്‍ പ്രിന്റ് എന്ന മലയാളം സിനിമയുടെ സംവിധായകന് കൂടിയായ സതീഷ് പോള്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സതീഷിന്റെ വാദം കോടതി തള്ളി. സതീഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ഷൂട്ടിങ്ങ് ഇടയ്ക്ക് വെച്ച് മുടങ്ങിയിരുന്നു.
ദൃശ്യത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ജീത്തു ജോസഫ് താന്‍ സിനിമയുടെ സ്ക്രിപ്റ്റ് 2011ല്‍ തന്നെ പൂര്‍ത്തിയാക്കിയതാണെന്ന് കോടതിയെ അറിയിച്ചു. സ്ക്രിപ്റ്റിന്റെ ഡിടിപിയും മെയിലുകളും ജീത്തുവിന്റെ വാദം ശരിവെക്കുന്നതായി. അതേസമയം, സതീഷ് പോളിന്റെ ഒരു മഴക്കാലത്ത് എന്ന നോവലാകട്ടെ 2013ലാണ് പൂര്‍ത്തിയാക്കിയത്.
ഇത് സത്യത്തിന്റെ വിജയമാണെന്ന് കോടതിവിധിയോട് ജീത്തു പ്രതികരിച്ചു. സിനിമാ മേഖലയിലുള്ള മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന വിധികൂടിയാണിത്. സിനിമകള്‍ക്കെതിരെ അനാവശ്യ വിവാദമുണ്ടാക്കുന്നവര്ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിനെതിരെ പരാതി നല്കിയ സതീഷ് പോളിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.