Don't Miss!
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദുല്‍ഖറിന്റെ 'സംസാരം ആരോഗ്യത്തിന് ഹാനികരം'
ആളുകളുടെ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന ഒരു രോഗം പ്രമേയമാക്കിയെത്തുന്ന ചിത്രമാണ് സംസാരം ആരോഗ്യത്തിന് ഹാനികരം. ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണിത്. തമിഴ് സംവിധായകന് ബാലാജി മോഹന്‍ ഒരുക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് ഇറങ്ങുന്നത്.
ഇടുക്കി ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ വിചിത്രമായൊരു രോഗം പടരുന്നുവെന്ന അഭ്യൂഹത്തില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ഏറെ രസകരവും വ്യത്യസ്തവുമായ ഒരു പ്രമേയവുമായിട്ടാണ് തമിഴില്‍ വായ് മൂടി പേശും എന്നും മലയാളത്തില്‍ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നും പേരിട്ടിരിക്കുന്ന ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
നസ്രിയ നസീമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരെടുത്ത മുന്‍കാല താരം മധുബാല ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. കാതില്‍ സൊതുപ്പവത് എപ്പടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടുതന്നെ തമിഴ്നാട്ടില്‍ ഈ ചിത്രം വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്.
തമിഴില്‍ ദുല്‍ഖറിനൊപ്പം പാണ്ഡിരാജന്‍, അര്ജുനന്, ജോണ്‍ വിജയ് എന്നിവര്‍ പ്രധാനം വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലാകത്തെ മണിയന് പിള്ളരാജു, ചെമ്പന്‍ വിനോദ് എന്നിവരാണ് ഈ വേഷങ്ങളില്‍ എത്തുന്നത്.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'