മമ്മൂട്ടിയെപ്പോലെ തന്നെ ദുല്‍ഖറും! ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്മാന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ ആവര്‍ത്തന വിരസത ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ആ ശൈലി മാറ്റുകയായിരുന്നു താരം, മമ്മൂട്ടിയുടെ മകന് ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്.
വാപ്പച്ചിയെപ്പോലെ തന്നെ അന്യഭാഷകളില്‍ നിന്നും മികച്ച കൈയ്യടിയും പിന്തുണയും മകനും സ്വന്തമാക്കിയിരുന്നു. പിറന്നാളുകാരനായ ദുല്‍ഖറിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അര്ജുന് അശോകന് തുടങ്ങി സിനിമാലോകത്തുള്ളവരും താരപുത്രന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് ദുല്‍ഖര്‍. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറിലായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്തത്. മണിയറയിലെ അശോകന്, കുറുപ്പ് തുടങ്ങിയ സിനിമകളും നിര്‍മ്മിക്കുന്നത് അദ്ദേഹമാണ്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒരുമിക്കുന്നത് കുറുപ്പിന് വേണ്ടിയാണ്.

Recommended Video
ഞാനാർക്കും റെസ് പെക്ട് കൊടുക്കാതിരുന്നിട്ടില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.. കഥകളും ആശയങ്ങളും വച്ചിട്ടേ ഞാൻ ചിന്തിക്കാറുള്ളൂ. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടോയെന്ന് നോക്കും. അല്ലാതെ ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ സംവിധായകൻ സീനിയറാണോ ജൂനിയറാണോ എന്നൊന്നും നോക്കാറില്ല. എന്തൊക്കെ പറഞ്ഞാലും നാളെ എനിക്കും വയസാകും. എന്നെ കാസ്റ്റ് ചെയ്യാൻ ആൾക്കാർക്ക് താത്പര്യമില്ലാതെവരും. പ്രേക്ഷകരുടെ ഇഷ്ടം ചിലപ്പോൾ പൊയ്പ്പോയെന്ന് വരാം. ആ പേടി മനസിലുണ്ട്.
പറ്റുന്നത്രയും കാലം സിനിമയിൽ നിൽക്കുകയെന്നത് തന്നെയാണ് എക്കാലത്തെയും ഏറ്റവും വലിയ മോഹം. നല്ല സിനിമകൾ ചെയ്യുക. ഇതുവരെ ഞാൻ ചെയ്ത സിനിമകളെല്ലാം നല്ലത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. അതുപോലെ തന്നെ ഇനിയും നല്ല സിനിമകളുണ്ടാകട്ടെയെന്നും ദുല്‍ഖര്‍ സല്മാന് പറയുന്നു.
എന്നെ ആരാധിക്കുന്നവരെ എനിക്കും ഇഷ്ടമാണ്. പക്ഷേ എന്നോടുള്ള ആരാധന അവരുടെ മൂന്നാമത്തെയോ നാലാമത്തെയോ പ്രയോറിറ്റി ആയാൽ മതി. ആദ്യം വീട്ടുകാർ. പിന്നെ ജോലിയോ പഠിത്തമോ. അത് കഴിഞ്ഞ് മതി ആരാധനയെന്നാണ് എന്റെ പക്ഷം. തന്നിലെ ഗായകനെ കണ്ടെത്തിയ ഗോപി സുന്ദറിനെക്കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചിരുന്നു.
നിങ്ങൾ പാട്ടുപാടുന്ന പോലെ ഞാനും പാട്ട് പാടും അത്രേയുള്ളൂ. അല്ലാതെ ഞാനൊരു ഗായകനൊന്നുമല്ല. ആരായാലും ഒരു പാട്ട് ഇഷ്ടപ്പെട്ടാൽ അത് കേൾക്കാൻ തോന്നും, പാടാൻ തോന്നും അത്രേയുള്ളൂ. എന്നോടുള്ള ഇഷ്ടം കൊണ്ട് അവർ എന്നെ പാടിപ്പിക്കുന്നുവെന്നേയുള്ളൂ. എന്റെ മനസിൽ ഒരു രാഷ്ട്രീയമുണ്ടെന്ന് വിചാരിച്ചോളൂ. പക്ഷേ ഞാനത് പുറത്ത് പറയാൻ ഇഷ്ടപ്പെടുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications