Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മെഗാ ഫ്ളോപ്പ് ചിത്രം കാസനോവയോ?
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരുന്ന സെക്കന്റ് ഷോ പെട്ടി കടയായ സംഗീതയിലോട്ട് മാറ്റിയ തിയറ്റര്‍ ഉടമകളുടെ ക്രൂരതയോട് പ്രതികരിയ്ക്കൂ പ്രേക്ഷകരെ----പ്രേക്ഷക സമിതി. ഇത്രയുമെഴുതിയ ഒരു പോസ്റ്ററിന്റെ ചിത്രമാണ് ദുല്‍ഖറിന്റെ വാള്പോസ്്റിലുള്ളത്.
സരിത തിയറ്ററുടമകള്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് പ്രേക്ഷക സമിതിയെന്ന പേരിലുള്ള ദുല്‍ഖര്‍ ഫാന്‍സാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. . ഒരു നടന് താരമായി വളര്‍ന്നു കഴിയുമ്പോള്‍ ഫാന്‍സ് അസോസിയേഷനുകള്‍ രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഇത്രയും കാലം കണ്ടിരുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ കാര്യത്തില്‍ എല്ലാം വ്യത്യസ്തമാണ്. സ്വന്തം ഫാന്‍സ് അസോസിയേഷനുമായി സിനിമയില്‍ പൊട്ടിമുളയ്ക്കാനുള്ള ഭാഗ്യം ഈ താരപുത്രനുണ്ടായി. ഇതിന് പിന്നില്‍ ആരാണെന്ന കാര്യം തത്കാലം അവിടെ നില്ക്കട്ടെ
ഇനി ഈ പോസ്റ്ററില്‍ പറഞ്ഞ മെഗാ ഫ്ളോപ്പ് ചിത്രം കാസനോവയാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ജനുവരി 26ന് കാസനോവ റിലീസ് ചെയ്ത കേരളത്തിലെ 138 തിയറ്ററുകളില്‍ സരിത-സവിത-സംഗീത എന്നീ തിയറ്ററുകളും ഉള്‍പ്പെട്ടിരുന്നു. തൊട്ടടുത്തയാഴ്ച ഫെബ്രുവരി മൂന്നിന് സരിത കോംപ്ലക്സില്‍ സെക്കന്റ് ഷോയും റിലീസായി.
കാസനോവ പ്രദര്‍ശനം തുടരുമ്പോഴും ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത സെക്കന്റ് ഷോ നാലാം ദിവസം പെട്ടിക്കടയെന്ന് വിശേഷിപ്പിയ്ക്കുന്ന സംഗീതയിലേക്ക് മാറ്റിയതാണ് യുവതാരത്തിന്റെ ആരാധകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.
കാസനോവയോ സെക്കന്റ് ഷോ ഹിറ്റ ചിത്രമെന്ന തര്‍ക്കം അവിടെ നില്ക്കട്ടെ..ഒരു ഫാന്‍ വാറിന് വേണ്ടിയല്ലെന്ന ദുല്‍ഖറിന്റെ ന്യായം നമുക്ക് വിശ്വാസത്തിലെടുക്കാം. തിയറ്ററുടമകളുടെ നടപടിയ്ക്കെതിരെയാണ് പ്രതികരിച്ചതെന്നും കരുതാം. എന്നാലും മലയാളത്തിന്റെ മെഗാതാരത്തെ ലക്ഷ്യംവയ്ക്കുന്ന ഒരു പോസ്റ്റര്‍ അതേപടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത് പ്രസിദ്ധീകരിച്ചത് ഇത്തിരി കടന്നകൈയ്യായി പോയില്ലേയെന്നാണ് സംശയം!!.
ആദ്യപേജില്‍
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന