Don't Miss!
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Sports IPL 2024: സഞ്ജു കൊള്ളാം, അടുത്ത 6-7 വര്‍ഷം റോയല്‍സ് വിലസും! കാരണം നിരത്തി എബിഡി
- News തെലങ്കാനയിൽ ഹനുമാൻ സേന സ്കൂൾ അടിച്ചുതകർത്തു; വൈദികനും മർദ്ദനം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
നടനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ എരഞ്ഞോളി മൂസ അന്തരിച്ചു!
കേരളത്തിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ എരഞ്ഞോളി മൂസ അന്തരിച്ചു. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശബ്ദം നഷ്ടപ്പെട്ട താരം അത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് മരിക്കുന്നത്.
(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)
മാപ്പിളപ്പാട്ട് കലാകാരന് എന്നതിലുപരി ഫോക്ലോര് അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന മൂസ മിഅ്റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറു കണക്കിന് ഹിറ്റ് മാപ്പിള പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ മാപ്പിളപ്പാട്ട് പാടിയിട്ടുള്ള താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായിട്ടെത്തിയ ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
1940 മാര്‍ച്ച് പതിനെട്ടിന് വലിയെടത്ത് അബ്ദുവിന്റെയും ആസ്യയുടെയും മകനായി എരഞ്ഞോളിയിലായിരുന്നു മൂസയുടെ ജനനം. ചെറുപ്പം മുതല്‍ മാപ്പിള പാട്ടുകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മൂസ നിരവധി സിനിമകളില്‍ പിന്നണി ഗായകനായിട്ടും എത്തിയിട്ടുണ്ട്. എംഎസ് ബാബുരാജ്, കണ്ണൂര്‍ രാജന് എന്നിവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന മൂസ ഒരുപാട് നാടകങ്ങളില്‍ പാടിയിരുന്നു. ആകാശവാണിയില്‍ രാഘവന് മാസ്റ്ററുടെ ക്ഷണം സ്വീകരിച്ച് പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
-
നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ