Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പ്രേമം വിഷയത്തില്‍ കമലിനെ വിമര്‍ശിച്ചതില്‍ ഫാസിലിന് വിഷമം
പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് കമലിനെ വിമര്‍ശിച്ചതില്‍ സംവിധായകന് ഫാസിലിന് വിഷമമായി. കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ ആലപ്പി അഷറഫാണ് വിഷയത്തില്‍ ഫാസില്‍ പിന്നീട് ഖേദിച്ചു എന്ന് പറഞ്ഞത്.
വാസ്തവത്തില്‍ കമല്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വന്നതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ഇക്കാര്യം പിന്നീട് അറിഞ്ഞപ്പോഴാണ് ഫാസില്‍ വിഷമിച്ചത്. പ്രേമം കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും വ്യാജപതിപ്പ് ചരിത്ര സംഭവമായി കാണേണ്ടതില്ലെന്നുമാണത്രെ കമല്‍ പറഞ്ഞത്.
ആലപ്പുഴ റോട്ടറി ക്ലബിന്റെ പരിപാടയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ പ്രസംഗിച്ചത്. മറ്റു പ്രധാനവിഷയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നതിനെടെയായിരുന്നു പ്രേമത്തെകുറിച്ചുള്ള പരാമര്‍ശം വന്നത്.
പ്രേമം ഒരു മോശം സിനിമയാണെന്ന് കമല്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം ഫാസിലിനോട് താന്‍ സംസാരിച്ചിരുന്നെന്നും, അപ്പോള്‍ പറഞ്ഞതോര്‍ത്ത് ഫാസില്‍ വിഷമിച്ചെന്നും അഷ്റഫ് പറഞ്ഞു. വിവാദം കഴിഞ്ഞല്ലോ, അന്ന് താന്‍ പറഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും പറയുമായിരുന്നല്ലോ എന്ന് ഫാസില്‍ പറയുകയും ചെയ്തത്ര. അതുകൊണ്ടാണ് അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്താതിരുന്നതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ