Don't Miss!
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഫാസില്‍ ശങ്കറിനെ മറന്നു
ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. തന്റെ ആദ്യസിനിമയിലെ നായകനെ മറന്നു പോകുന്ന സംവിധായകനെ ജനം തിരുത്തുന്നു. ഒരു സിനമാവാരികയുടെ ഓണപതിപ്പിന്റെ കൊഴുപ്പുകൂട്ടലില് ഭാഗവാക്കായ ഫാസില്‍ തന്റെ നായകരെ ഓര്‍ത്തെടുക്കുന്നതും മുന്നോട്ട് നീക്കിനിര്‍ത്തുന്നതും ഏറെ അഭിമാനത്തോടെയാണ്.
മലയാളസിനിമയില്‍ ഒട്ടേറെ പ്രത്യേകപരാമര്ശങ്ങളര്ഹിക്കുന്ന സംവിധായകനാണ് ഫാസില്‍. ഹൃദയസ്പര്‍ശിയായ ഒട്ടേറെ സിനിമകളുടെ അവകാശി, നിരവധിപേരെ സിനിമയ്ക്കുപരിചയപ്പെടുത്തിയ വ്യക്തി, ഇന്ന് മലയാളസിനിമയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരുപാട് പേരുടെ ഗുരു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാസില്‍ ചിത്രങ്ങളൊന്നും ഒരു ചലനവും പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടില്ല. അപ്പോഴും പ്രേക്ഷകര്‍ ഫാസില്എന്ന സംവിധായകനെ ഹൃദയത്തില്‍ തന്നെ സൂക്ഷിച്ചു. ശങ്കര്‍ എന്ന നടനെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നത് ഫാസിലാണ്. അന്ന് വില്ലനായി വന്ന മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അസാമാന്യ വൈഭവത്തോടെപ്രേക്ഷക ഹൃദയത്തെ മദിച്ചു കൊണ്ടിരിക്കുന്നു.
കുഞ്ചാക്കോ ബോബന്, ഇന്ന് മലയാളസിനിമയുടെ കണ്ണിലുണ്ണിയായ മകന് ഫഹദ് ഫാസില്‍, ഇവന് കൊള്ളാം എന്നു ചൂണ്ടി കാണിച്ച് രഞ്ജിത്തിലേക്കു തിരിച്ചുവിട്ട പൃഥ്വിരാജ് ഇവരൊക്കെ ഫാസില്‍ എന്ന സംവിധായകന് വഴി വിജയം കൊയ്തവരാണ്. ഓണപതിപ്പിലെ ഓര്‍മ്മകളുടെ വസന്തത്തിന് മിഴിവേകാന്‍ ഒരു പേരായ് പോലും ശങ്കര്‍ കടന്നുവന്നില്ല എന്നത് ശ്രദ്ധേയമാണ്.
മലയാളസിനിമയുടെ വഴിത്തിരിവിന് പാത്രമായ സൂപ്പര്‍ ഹിറ്റ് സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന തന്റെ ആദ്യചിത്രത്തിലെ നായകനെ മറന്നുപോയ ഫാസിലിന് ജനം ഓര്‍മ്മിപ്പിക്കുന്നു. മലയാളസിനിമയിലെ പത്തു ഹിറ്റുകളെങ്കിലും ശങ്കറിനുകൂടി അവകാശപ്പെട്ടതാണ് എന്ന്.
സിനിമ അങ്ങിനെയാണ് വെള്ളിവെളിച്ചത്തിന്റെ ധവളശോഭയില്‍ മാത്രം ചുറ്റിതിരിയുന്നവരെ പരിഗണിക്കുന്ന ഇടം. സിനിമയുടെ കയറ്റിറക്കങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ ഫാസില്‍ ഒരുപക്ഷേ ശങ്കറിനെ ബോധപൂര്‍വ്വം തഴഞ്ഞതാവില്ല എന്നാലും സിനിമയുടെസ്വഭാവം പ്രകടമായ ഈ ലേഖനം വായനക്കാരില്ഖേദമുണ്ടാക്കി.
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്