Don't Miss!
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നടിമാര്‍ക്കും സംഘടന
നടി പത്മപ്രിയയെ സംവിധായകന് സ്വാമി തല്ലിയതും വികാരവിവശയായി പത്മപ്രിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതും നടിമാര്‍ക്ക് അടുത്തൊന്നും മറയ്ക്കാനാവുന്ന സംഭവമല്ല. സ്വാമിയെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനകള്‍ കൂട്ടായി തീരുമാനമെടുത്തെങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ഏത് നടിക്കുമുണ്ടാവാമെന്നും അത് ചെറുക്കുക തന്നെ വേണമെന്നുമുള്ള തോന്നല്‍ നടിമാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
സിനിമാലോകത്ത് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ട്. താരങ്ങള്‍ക്ക് സംഘടനയുണ്ട്. ലൈറ്റ് ബോയ്സും കാന്റീന് ജീവനക്കാരുമുള്‍പ്പെടെയുള്ള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. എന്നാല്‍ ലിംഗാടിസ്ഥാനത്തില്‍ ഇതുവരെ സിനിമയില്‍ സംഘടന പിറന്നിട്ടില്ല. പത്മപ്രിയയെ സംവിധായകന് പരസ്യമായി കരണത്തടിച്ച സംഭവത്തോടെ അത്തരമൊരു നീക്കത്തിനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ നായികാനടിമാര്‍.
താരങ്ങള്‍ക്കായി സംഘടനകളുണ്ടെങ്കിലും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേത സംഘടന രൂപീകരിച്ചേ തീരൂവെന്നാണ് നടിമാരുടെ അഭിപ്രായം. പത്മപ്രിയയുടെ കരണത്തടിച്ച സംവിധായകന് സ്വാമിക്ക് ഒരു വര്‍ഷത്തെ വിലക്ക് കല്പിച്ചത് മതിയായ ശിക്ഷയല്ലെന്നും പല സംവിധായകരും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് സിനിമ ചെയ്യുന്നതെന്നിരിക്കെ ഇത് സ്വാമിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞതു അഞ്ച് വര്‍ഷമെങ്കിലും സ്വാമിയെ വിലയ്ക്കണമായിരുന്നു. ഒരു നടിയെ പരസ്യമായി മര്‍ദ്ദിച്ചിട്ടും ഒരു സംവിധായകന് തക്കതായ ശിക്ഷ ലഭിക്കാതെ പോകുന്നത് നടിമാരുടെ പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോകുന്നതു കൊണ്ടാണന്നും അവര്‍ പറയുന്നു.
അതുകൊണ്ട് ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും നടിമാര്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളാനും ഒരു സംഘടന കൂടിയേ തീരൂവെന്ന നിലപാടുമായാണ് തെന്നിന്ത്യയിലെ ചില നായികാനടിമാര്‍ സംഘടന രൂപീകരിക്കാന്‍ നീക്കം നടത്തുന്നത്.
അടുത്ത പേജ്-
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി