Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രണ്ടാംതരക്കാരനാക്കിയതില് തമ്പിക്ക് നിരാശ
ആരെയും പ്രീണിപ്പിച്ച് അംഗീകാരം വാങ്ങേണ്ട ഗതികേടില്ലെന്നും ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് പോവാതെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രണ്ടാ തരവ് ആദരവ് വാങ്ങാന്‍ എന്റെ പട്ടിപോകുമെന്ന് രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. മധുവിനൊപ്പം നില്ക്കാന് താന്‍ സര്‍വ്വതാ യോഗ്യനാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷ വേദിയില്‍ മലയാളത്തിന്റെ പ്രമുഖ ചലച്ചിത്രകാരനായ ശ്രീകുമാരന്‍ തമ്പിക്കും തലമുതിര്‍ന്ന നടന് ജികെ പിള്ളയ്ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന മധുവിനെ ആദരിക്കുന്ന ചടങ്ങും നടക്കും.
48 വര്‍ഷമായി മലയാള സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയം ശ്രീകുമാരന്‍ തമ്പിക്കും 59 വര്‍ഷത്തെ അഭിനയ പരിചയം ജികെ പിള്ളയ്ക്കുമുണ്ട്. അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ രണ്ടാം തരക്കാരാക്കിയതുകൊണ്ടാണ് ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് ജികെ പിള്ളയും പ്രതികരിച്ചു.