Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ആ വാര്‍ത്ത തെറ്റ്! ഷെയ്ന്‍ നിഗത്തിന്‍റെ ഇപ്പോഴത്തെ ഗെറ്റപ്പ് തടസ്സമല്ലെന്നും ഖുര്‍ബാനി സംവിധായകന്‍!
Recommended Video
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഷെയ്ന്‍ നിഗം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലുണ്ടായ ചില തെറ്റിദ്ധാരണകളായിരുന്നു വിവാദമായി മാറിയത്. നിര്‍മ്മാതാവായ ജോബി ജോര്‍ജായിരുന്നു ഇതേക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. സംഭവിച്ചതിനെക്കുറിച്ച് ഷെയ്ന്‍ തന്നെ വിശദീകരണവുമായി എത്തിയതോടെയായിരുന്നു ഈ പ്രശ്‌നം പരിഹരിച്ചത്. താടിയും മുടിയും വെട്ടരുതെന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും അത് അവഗണിച്ചുവെന്ന തരത്തിലായിരുന്നു വിവാദം. ഇതിന് പിന്നാലെയായാണ് അടുത്ത വിവാദം എത്തിയത്.
വെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പിന്നീട് ഷെയ്ന്‍ നിഗത്തിനെ വിമര്‍ശിച്ച് എത്തിയത്. താടിയും മുടിയും പറ്റെ വെട്ടിയുള്ള ലുക്ക് കണ്ടതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അണിയറയിലൊരുങ്ങുന്ന ചിത്രമായ ഖുര്‍ബാനിയേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പത്രവാര്‍ത്ത തെറ്റാണെന്നും ലുക്ക് മാറിയത് ചിത്രത്തിന് തടസ്സമല്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന്‍.
ഞാൻ ജിയോ. വി. ഷൂട്ടിങ് നടക്കുന്ന 'ഖുർബാനി' എന്ന സിനിമയുടെ സംവിധായകൻ .
ഇന്ന് 26-11- 2019ൽ വന്ന പത്രവാർത്തയിൽ ഷെയ്ൻ നിഗവുമായി ബന്‌ധപെട്ട് ഖുർബാനി സിനിമയെ കുറിച്ച് പരാമർശിച്ച വാർത്ത തികച്ചും തെറ്റായ വിവരങ്ങളാണ്. ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാർത്ത നൽകിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.
ഖുർബാനി എന്ന സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ, ഷെയിൻ നിഗത്തിന്റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുൻപ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആർട്ടിസ്റ്റ്കളുടെ ഡെയ്റ്റ്സ് ഒത്ത് ചേരാതെ വന്നപ്പോൾ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്. തുടർന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു.
നവാഗത സംവിധായകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗമെന്ന താരം. കൂടാതെ ഖുർബാനി ചിത്രത്തിന്റെ പ്രൊഡ്യൂസർ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂർത്തിയാകാൻ സാധിച്ചത്. വിവാദങ്ങൾക്ക് ചർച്ചയാവാൻ ഖുർബാനി സിനിമയെ തെരഞ്ഞെടുക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നുമായിരുന്നു സംവിധായകന്‍ കുറിച്ചത്.
തമിഴ് സിനിമയില്‍ നിന്നും ഷെയ്ന്‍ നിഗത്തെ മാറ്റിയെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച് ഷെയ്നും എത്തിയിരുന്നു. ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണ്. ഇപ്പോൾ നടക്കുന്ന പല വ്യാജ പ്രചാരങ്ങൾക്ക് ഞാൻ ഒരു തരത്തിലുമുള്ള പ്രതികരണം നൽകിയിട്ടുമില്ല, മാധ്യമങ്ങൾ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി