Don't Miss!
- Automobiles കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
പ്രമുഖ കന്നഡ ചലച്ചിത്ര താരം ഗിരീഷ് കര്‍ണാട് അന്തരിച്ചു: സമാന്തര സിനിമകളിലൂടെ കരുത്തു കാണിച്ച പ്രതിഭ
കന്നഡ സിനിമയിലെ പ്രശസ്ത എഴുത്തുകാരനും നടനുമായ ഗിരീഷ് കര്‍ണാട് ഓര്‍മയായി. 81 വയസുകാരനായ താരം ഇന്ന് രാവിലെ ബംഗ്ലൂരിവില്‍ നിന്നുമായിരുന്നു അന്തരിച്ചത്. സിനിമയില്‍ മാറ്റത്തിന് ശ്രമിച്ച്, സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായി മാറി ഗിരീഷ് നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്, നടന്, കവി, ടെലിവിഷന്‍ അവതാരകന് എന്നിങ്ങനെ സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കരുത്തു കാണിച്ച അതുല്യ പ്രതിഭയായിരുന്നു.
സാന്‍ഡല്‍വുഡിന് നവഭാവുകത്വം നല്‍കുന്നതിന് ഈ അതുല്യ പ്രതിഭ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഏഴ് കന്നഡിഗരില്‍ ഒരാള്‍ ഗീരിഷ് കര്‍ണാട് ആയിരുന്നു. 1938 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച അദ്ദേഹം നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരുന്നു.
കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്കിയ താരത്തിന് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ വിലയിരുത്തി പത്മശ്രീ, പത്മഭൂഷണ്‍, പുരസ്കാരങ്ങള്‍ നല്കി ഭാരത സര്‍ക്കാര്‍ ആദരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദി പ്രിന്‍സ്, ഭരതന് സംവിധാനം ചെയ്ത നീല കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രിന്‍സില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലായിരുന്നു താരം അഭിനയിച്ചത്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ