Don't Miss!
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!
Recommended Video
വിഷു റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷ നല്കുന്ന സിനിമയാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപാണ് നായകനാവുന്നത്. മാത്രമല്ല ദിലീപ് മൂന്ന് വ്യത്യസത വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും കമ്മാരസംഭവത്തിനുണ്ട്.
സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. പരിപാടിയില്‍ ദിലീപ് സംസാരിച്ച കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് സംഗീതം പകരുന്നത് സംഗീത സംവിധായകന് ഗോപി സുന്ദറാണ്. ഓഡിയോ ലോഞ്ചില്‍ പ്രധാനി സംഗീത സംവിധായകന് ആണെങ്കിലും വീഡിയോ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മാത്രമില്ല.. ഇക്കാര്യം ഗോപി സുന്ദര്‍ തന്നെയാണ് തുറന്ന് പറഞ്ഞത്.
ഗോപി സുന്ദറിനെ ഒഴിവാക്കി
ദിലീപിന്റെ കമ്മാരസംഭവം ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. നിവിന്‍ പോളി, ദിലീപ് തുടങ്ങി സിനിമയിലെ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം വലിയ ആഘോഷത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങുകളുടെ വീഡിയോ യൂട്യൂബില്‍ ഇട്ടപ്പോഴായിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പ്രസംഗം മാത്രം ഇല്ലാതെയായി പോയത്. പ്രമോഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നവരാണ് യൂട്യൂബിലൂടെ വീഡിയോ പുറത്ത് വിട്ടത്. താന്‍ മാത്രം ഇല്ലാത്ത കാര്യം ഗോപി സുന്ദര്‍ തന്നെയാണ് ഒരു തമാശയാക്കി ഫേസ്ബുക്കിലൂടെ പറഞ്ഞത്.
ഗോപി സുന്ദര്‍ പറഞ്ഞത്..
കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മൂസ്യിക് ഡയറക്ടറിന്റെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. അതിനാല്‍ ആരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ച് തരൂ.. ഓഡിയോ ലോഞ്ചിന്റെ യൂട്യൂബ് വീഡിയോയില്‍ നിന്നും സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന് ടീമിന് നന്ദി എന്നുമായിരുന്നു ഫേസ്ബുക്കിലൂടെ ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. തന്നെ മാത്രം ഒഴിവാക്കിയ കാര്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞതോടെ സംഭവം ശ്രദ്ധിക്കപ്പെട്ടു. തൊട്ട് പിന്നാലെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ടുള്ള ഗോപിയുടെ പോസ്റ്റും വന്നിരിക്കുകയാണ്.
പരാതി തീര്‍ന്നു..
ഹാവൂ.. എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു. ഇപ്പോല്‍ സന്തോഷമുണ്ടെന്നും എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദിയുണ്ട്.. ഇതിന്റെ പേരില്‍ ആരെയും കുറ്റം പറയാനില്ലെന്നും ജയ് കമ്മാരസംഭവം എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ അത് പ്രമോഷന് ടീമിന്റെ തെറ്റല്ലല്ലെന്നും സത്യവസ്ഥ എന്താണെന്ന് തനിക്ക് മനസിലായി എന്നും പറഞ്ഞ് മറ്റൊരു പോസ്റ്റ് കൂടി ഗോപി സുന്ദര്‍ ഇട്ടിയിരിക്കുകയാണ്. അതൊരു ടെക്നിക്കല്‍ എറര്‍ ആയിരുന്നു. പ്രമോഷന് ടീമിനോട് മാപ്പ് ചോദിക്കുന്നതായും ഇനി ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനും വരാതിരിക്കട്ടെ എന്നും ഗോപി സുന്ദര്‍ പറയുന്നു. ഒരു പ്രശ്നം വരുമ്പോള്‍ കൂടെ നിന്ന് സ്നേഹിച്ച എന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി...
കമ്മാരസംഭവം വരുന്നു...
രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് നായകനാവുന്ന സിനിമയാണ് കമ്മാരസംഭവം. പുറത്തിറങ്ങിയ സിനിമയിലെ ഓരോ ഫോട്ടോസും പേരക്ഷകരില് വലിയ പ്രതീക്ഷകളാണ് ഉണര്‍ത്തിയിരുന്നത്. നടന് മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മുരളി അഭിനയിക്കുന്നുമുണ്ട്. ഒപ്പം സിദ്ധാര്‍ത്ഥ് മേനോന്, നമിത പ്രമോദ്, ശ്വേത മേനോന്, ബേബി സിംഹ, മണിക്കുട്ടന്, വിജയരാഘവന്, ഇന്ദ്രന്‍സ്, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഇത് താരറാണിമാര്‍ തമ്മിലുള്ള മത്സരം! അനുഷ്കയെ പിന്തള്ളി സാമന്ത തന്നെ ആ റെക്കോര്‍ഡ് സ്വന്തമാക്കി!
ഇര്ഫാന് ഖാന് വേണ്ടി ബോളിവുഡ് കിംഗ് ഖാന്മാര് ഒന്നിച്ചിറങ്ങി! ബോളിവുഡ് ചരിത്രത്തിലെ ആദ്യത്തെ സംഭവം!
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!