Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വാക്കുപാലിച്ചത് ദിലീപ് മാത്രം
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എന്ന പോലെ ദിലീപിനും ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ചയാളാണ് ലോഹിതദാസ്. ലോഹിയുടെ തൂലികയില്‍ പിറന്ന സല്ലാപം, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റെ കരിയറില്‍ പ്രധാനപ്പെട്ടവയാണ്.
തന്റെ തിരക്കഥകള്‍ക്കും സിനിമയ്ക്കും കണക്കു പറഞ്ഞു പ്രഥിഫലം വാങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല ലോഹിതദാസ്. സ്നേഹബന്ധമാണ് വലുതെന്ന് അദ്ദേഹം വിശ്വസിച്ചു. സുഹൃദ്ബന്ധത്തിന്റെ പേരില്‍ പോലും തിരക്കഥകള്‍ നല്കി. ഭിത്തിയിലെറിയുന്ന പന്തു പോലെയാണ് സ്നേഹം എന്നായിരുന്നു ലോഹിയുടെ കാഴ്ചപ്പാട്. എറിഞ്ഞാല്‍ അത് ഇരട്ടി ശക്തിയോടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച ലോഹിയ്ക്ക് പക്ഷേ തെറ്റി. തന്റെ തിരക്കഥ കൊണ്ട് പേരെടുത്തവരില്‍ പലരും അദ്ദേഹത്തിന്റെ കുടുംബത്തെ പാടെ മറന്നു. പ്രയാസങ്ങളില്‍ സഹായിക്കാന്‍ ഓടിയെത്തുന്നത് ദിലീപ് മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ആരോടും പരിഭവമില്ലെന്നും ഇവര്‍ പറഞ്ഞു.
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ കഥാകാരനായിരുന്നു ലോഹിതദാസ്. ലോഹിയുടെ ആത്മാവില്‍ ഉറവയെടുത്ത ജീവസുറ്റ കഥകള്‍ കന്മദം പോലെ പൊട്ടിയൊലിച്ച് പടര്‍ന്നത് അഭ്രപാളികളിലേക്ക് മാത്രമല്ല, പ്രേക്ഷക മനസ്സുകളിലേക്ക് കൂടിയായിരുന്നു.
പ്രണയവും ഭീതിയും നൊമ്പരവും പകയുമൊക്കെയടങ്ങുന്ന മനുഷ്യവികാരങ്ങള്‍ കൃത്യമായ ചേരുവകളില്‍ അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ തങ്ങളുടെ കഥകളാണെന്നും മലയാളികള്‍ തിരിച്ചറിഞ്ഞിരുന്നു. തനിയാവര്ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ഈ അമൂല്യ പ്രതിഭ യാത്രയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ മറക്കാന്‍ ചലച്ചിത്ര പ്രേമികള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ലോഹിയുടെ കുടുംബത്തിന് താങ്ങും തണലുമായി നില്‍ക്കേണ്ടത് കലാകേരളത്തിന്റെ ചുമതലയാണ്.
ആദ്യ പേജില്‍
ലോഹിയുടെ കുടുംബം ജപ്തി ഭീഷണിയില്‍
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്