Don't Miss!
- News ഒന്നാം ഘട്ടത്തില്‍ മികച്ച പ്രതികരണമെന്ന് മോദി; 'എന്‍ഡിഎക്ക് അനുകൂലമെന്ന് വ്യക്തം'
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടി എങ്ങനെ മമ്മൂക്കയായി
മമ്മൂട്ടിയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. ആരാണ് മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്നു വിളിച്ചതെന്നറിയാമോ? മേക്കപ്പ് ആര്‍ടിസ്റ്റ് എം.ഒ. ദേവസ്യ. ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണയുടെ സെറ്റില്‍ വച്ചാണ് ദേവസ്യ ആദ്യമായി മമ്മൂക്ക എന്നുവിളിക്കുന്നത്. അതുവരെ മിക്കവരും മമ്മൂട്ടിക്ക എന്നാണു വിളിച്ചത്. മമ്മൂക്ക എന്ന വിളി കേള്‍ക്കാനാണ് മമ്മൂട്ടി ഏറ്റവും ഇഷ്ടപ്പെടുന്നത്. അതോടെ എല്ലാവരും മമ്മൂക്ക എന്നു വിളിക്കാന്‍ തുടങ്ങി. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മമ്മൂക്ക എന്നു വിളിച്ച എം.ഒ. ദേവസ്യയുടെ മകനാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് ജോര്‍ജ്. മമ്മൂട്ടി നായകനായ ഇമാനുവല്‍ എന്ന ചിത്രം നിര്‍മിച്ചതും ജോര്‍ജ് തന്നെയാണ്. സിനിമയിലെ ആദ്യകാലത്തെ എല്ലാ താരങ്ങളുമായും അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു മേക്കപ്പ്മാന് ദേവസ്യ. മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ പോലെയാണ് മമ്മൂട്ടിക്ക് ജോര്‍ജ്.
മമ്മൂട്ടി രണ്ടാമതൊരിക്കല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ അതിനുത്തരം തൃഷ്ണയിലെ കഥാപാത്രം തന്നെയാണ്. അതേപോലെ പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തിലും. 1981ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എം.ടി.വാസുദേവന്‍നായരാണ് കഥയും തിരക്കഥയും രചിച്ചത്. അക്കാലത്തെ വലിയ ഹിറ്റായിരുന്നു തൃഷ്ണ. ഐ.വി.ശശിയുടെ പ്രതാപകാലത്തു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. രാജലക്ഷ്മിയായിരുന്നു മമ്മൂട്ടിയുടെ നായിക. അങ്ങനെ എല്ലാംകൊണ്ടും മമ്മൂട്ടിക്കു ഭാഗ്യം സമ്മാനിച്ച ചിത്രമായിരുന്നു തൃഷ്ണ.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി