Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മൊയ്തീന് കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്
എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന്റെ വിജയം മൊയ്തീന്- കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
കടലുപോലെയായിരുന്നു മൊയ്തീന്റെ ജീവിതം. മൊയ്തീന് കൈവയ്ക്കാത്ത മേഖലകളില്ല. മൊയ്തീന്റെ ജീവിതത്തിന്റെ പത്ത് ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. അമ്പത് പേരോട് ചോദിച്ചാല്‍ നൂറ് മൊയ്തീനെ കുറിച്ച് കേള്‍ക്കാം. അത്രയ്ക്കു വൈവിധ്യമുള്ള ഒരു ജീവിതത്തെയും പ്രണയത്തെയും സിനിമയിലേക്കു പകര്‍ത്തിയത് വിമലിന്റെ തിരക്കഥയുടെ മിടുക്കു കൊണ്ടാണെന്നു പൃഥ്വിരാജ് പറഞ്ഞു.
മൊയ്തീന് കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്
ഒരു ലൊക്കേഷനില്‍ വച്ചാണ് വിമല്‍ തന്നോട് ഈ കഥ പറഞ്ഞതെന്ന് പൃഥ്വി പറയുന്നു. അതിന് മുമ്പ് വിമല്‍ അദ്ദേഹത്തിന്റെ ഒരു ഡോക്യുമെന്ററി കാണിച്ചിരുന്നു. ആ ഡോക്യുമെന്ററി കണ്ടു കഴിഞ്ഞ ശേഷം, കാഞ്ചനമാലയെ വിളിച്ച് ഞാന്‍ പറയുകയായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ടെന്ന്. അതാണ് വിമല്‍ കേട്ടത്. വൈവിധ്യമുള്ള ഒരു സിനിമയെയും പ്രണയത്തെയും സിനിമയിലേക്ക് പകര്‍ത്തിയത് വിമലിന്റെ തിരക്കഥയുടെ മിടുക്കാണ്- പൃഥ്വി പറഞ്ഞു
മൊയ്തീന് കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്
കടലുപോലെയാണ് മൊയ്തീന്റെ ജീവിതം. മൊയ്തീന്റെ ജീവിതത്തിന്റെ പത്ത് ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. മൊയ്തീന്റെ ജീവിത കഥ പറയണമെങ്കില്‍ അഞ്ച് സിനിമകള്‍ ഇനിയും എടുക്കേണ്ടി വരും. മതം, കുടുംബം ,വിശ്വാസം, തുടങ്ങിയവയെല്ലാം പ്രണയത്തിന് എതിരായി. പ്രണയത്തിന്റെ ശക്തിയാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിനും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ഒരുപാട് സിനിമകള്‍ എടുക്കാനുള്ള സാധ്യത ഇതിലുണ്ട്. 50 പേരോട് സംസാരിച്ചാല്‍ വ്യത്യസ്തമായ 50 മൊയ്തീനെയാണ് കണ്ടത്തെുകയെന്നും പൃഥ്വിരാജ് പറഞ്ഞു
മൊയ്തീന് കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്
സിനിമ തമിഴില്‍ ചെയ്യാന്‍ ആലോചന നടക്കുന്നതായി സംവിധായകന് ആര് എസ് വിമല്‍ പറഞ്ഞു. ജയമോഹന് മൊഴിമാറ്റം നടത്തും. എ ആര് റഹ്മാന് സംഗീതം ചെയ്യും. മൊയ്തീന്റെ വേഷം ചെയ്യാന്‍ മറ്റു പല നടന്മാരെയും സമീപിച്ചെങ്കിലും താന്‍ നവാഗതനായതിനാല്‍ അനുവാദം ലഭിച്ചില്ലെന്നും വിമല്‍ വെളിപ്പെടുത്തി. വാക്കാണു സത്യം എന്നതാണു തന്നെ പ്രചോദിപ്പിച്ചത്. കാഞ്ചനയ്ക്കു മൊയ്തീന് നല്കിയതും അതു തന്നെ. ഇനി എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിനെ വെല്ലുന്ന കഥകള്‍ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതത്തിലുണ്ടെന്നു വിമല്‍ പറഞ്ഞു.
മൊയ്തീന് കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്
ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസും മൊയ്തീന്റെ സഹോദരന് വിപി റഷീദും സംഗീത സംവിധായകന് എം ജയചന്ദ്രനും പ്രസ് മീറ്റില്‍ പങ്കെടുത്തു. കുടുംബത്തെയെയും മൊയ്തീനെയും തിരിച്ചുകിട്ടിയ അനുഭവമാണ് തനിക്കുണ്ടായതെന്ന് മൊയ്തീന്റെ സഹോദരന് വി പി റഷീദ് പറഞ്ഞു. കാവ്യാത്മകമായ സിനിമക്ക് സംഗതീതമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന് എം ജയചന്ദ്രനും അഭിപ്രായപ്പെട്ടു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?