Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഋഷികേശ് മുഖര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ഋഷികേശ് മുഖര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
സപ്തംബര്‍ 05, 2000
ദില്ലി: ചലച്ചിത്ര സംവിധായകന് ഋഷികേശ് മുഖര്‍ജിക്ക് കഴിഞ്ഞ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഇന്ത്യന്‍ സിനിമക്ക് നല്കിയ സംഭാവനകള്‍ മാനിച്ചാണ് മുഖര്‍ജിയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
സ്വര്‍ണ്ണകമലവും രണ്ടു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ 18-ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്. നാരായണന് മുഖര്‍ജിക്ക് വിതരണം ചെയ്യും. അന്നു തന്നെയാണ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
1922-ല്‍ കല്‍ക്കത്തയില്‍ ജനിച്ച ഋഷികേശ് മുഖര്‍ജി ആദ്യം അധ്യാപകനായും പിന്നീട് ആകാശവാണിയിലെ ഫ്രീലാന്‍സ് കലാകാരനുമായാണ് ജീവിതം ആരംഭിച്ചത്. 1945-ല്‍ ന്യൂ തിയേറ്റേഴ്സ് സ്റുഡിയോവില്‍ ലാബ് അസിസ്റന്റായി ചേര്‍ന്നു. പിന്നീട് അവിടെത്തന്നെ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1950-ല്‍ പുറത്തിറങ്ങിയ തതാപിയ്ക്കു വേണ്ടിയാണ് അദ്ദേഹം ആദ്യമായി എഡിറ്റിംഗ് നിര്‍വഹിച്ചത്. ബിമല്‍ റോയിയുടെ സഹസംവിധായകനായും എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1957-ല്‍ ഇറങ്ങിയ മുസാഫിര്‍ ആണ് മുഖര്‍ജി സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് ദേശീയതലത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാര്‍ഡും ലഭിച്ചു. അനാരി, അനുരാധ, അനുപമ, ആനന്ദ്, അഭിമാന്, നമക് ഹരാം, ചുപ്കെ ചുപ്കെ, മിലി, അര്ജുന് പണ്ഡിറ്റ്, നൗക്രി, ഗോള്‍മാല്‍, ബെമീസാല്‍, രംഗ് ബിരംഗി, ജൂതി, ഹം ഹിന്ദുസ്ഥാനി, തലാഷ്, ജൂത് ബോലെ കോ കാതെ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍.
ദേശീയതലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ട മുഖര്‍ജി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് എന്നീ സംഘടനകളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്