Don't Miss!
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Automobiles കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ട്വന്റി ട്വന്റിയില്‍ ഭാവന മരിച്ചു പോയില്ലേ... അമ്മയിലെ അംഗവുമല്ലല്ലോ; വിശദീകരണവുമായി ഇടവേള ബാബു
തന്റെ വിവാദ പരമാര്‍ശത്തിന് വിശദീകരണവുമായി ഇടവേള ബാബു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഭാവനയെ മരിച്ചു പോയവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബു സംസാരിച്ചത്. വിഷയം വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്റെ പരമാര്‍ശത്തിന് വിശദീകരണം നല്കി രംഗത്തെത്തിയിരിയ്ക്കുകയാണ് എ എം എം എ ജനറല്‍ സെക്രട്ടറി കൂടെയായ ഇടവേള ബാബു.
ട്വന്റി ട്വന്റി മോഡലില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ഭാവനയ്ക്ക് വേഷമുണ്ടോ എന്നായിരുന്നു ചോദ്യം. സംഘടനയില്‍ നിന്ന് രാജി വച്ചയാള്‍ ഉണ്ടാവില്ല എന്നും, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്നും ബാബു മറുപടി നല്കി. ഈ പരമാര്‍ശത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് ശക്തമായി പ്രതികരിച്ചു. ഇടവേള ബാബുവിനെയോ താര സംഘടനയെയോ തിരുത്താന്‍ കഴിയും എന്ന പ്രതീക്ഷ താന്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് തന്റെ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇതേ തുടര്‍ന്നാണ് ഇടവേള ബാബു തന്റെ പരമാര്‍ശത്തെ വിശദീകരിച്ചത്. ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം മരിച്ചു പോയതാണ്. അങ്ങനെ മരിച്ചു പോയ ആളെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇടവേള ബാബു വ്യക്തമാക്കി. മാത്രമല്ല, താര സംഘടന നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സംഘടനയില്‍ നിന്ന് രാജിവച്ച ആളെ എങ്ങിനെ അഭിനയിപ്പിയ്ക്കും എന്നും ചോദിച്ചുവത്രെ. അതേ സമയം പാര്‍വ്വതി തിരുവോത്തിന്റെ രാജി കൈയ്യില്‍ കിട്ടിയിട്ടില്ല എന്നും ഇടവേള ബാബു പറയുന്നു.
ഇടവേള ബാബുവിന്റെ പരമാര്‍ശം അറപ്പുളവാക്കുന്നതാണെന്നും പൂച്ഛത്തോടെയാണ് കാണുന്നത് എന്നുമൊക്കെയാണ് പാര്‍വ്വതി ഫേസ്ബുക്കില്‍ എഴുതിയത്. താന്‍ രാജി വയ്ക്കുന്നതിനോടൊപ്പം ഇടവേള ബാബുവിന്റെ രാജിയും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. മനസാക്ഷിയുള്ളവര്‍ എത്രപേര്‍ ബാബുവിന്റെ രാജിയ്ക്ക് ആവശ്യപ്പെടും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണെന്ന് താനെന്നായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.
Recommended Video
തന്റെ സുഹൃത്തുക്കളെല്ലാം എ എം എം എയില്‍ നിന്ന് രാജി വച്ചിട്ടും താന്‍ തുടര്‍ന്നതിന് കാരണം, അകത്ത് നിന്നുകൊണ്ട് സംഘടനയെ നേര്‍വഴിയ്ക്ക് നടത്താം എന്ന പ്രതീക്ഷയിലാണെന്നും, ആ പ്രതീക്ഷ എ എം എം എ യുടെ ജനറല്‍ സെക്രട്ടറിയുടെ അഭിമുഖം കണ്ടതോടെ മാറിയെന്നും പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി രാജിവച്ചത്. അതേ സമയം ഇടവേള ബാബുവിന്റെ പരമാര്‍ശത്തോട് ഇതുവരെ മറ്റ് സംഘടനാ അംഗങ്ങളാരും തന്നെ പ്രതികരിച്ചിട്ടില്ല.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ