Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്ന് ഇടവേള ബാബു, അമ്മ സംഘടനയുടെ പ്രൗഢി നഷ്ടമായെന്ന് ആരും പറയില്ല
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ നടുക്കിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ധാരുണമായ സംഭവം അരങ്ങേറിയത്. ഈ സംഭവത്തിന് ശേഷമായാണ് മലയാള സിനിമയുടെ പിന്നണിയിലെ പല കഥകളും പുറത്തുവന്നത്. പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു പുറത്തുവന്നത്. നടിക്ക് ശക്തമായ പിന്തുണ നല്‍കിയായിരുന്നു മുന്‍നിര നായികമാരും യുവതാരങ്ങളും എത്തിയത്.
ഡബ്ലുസിസിയെന്ന വനിത സംഘടന രൂപീകരിച്ചതും ആ സമയത്തായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രതിച്ഛായ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളും അരങ്ങേറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമായ ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നായിരുന്നു സുഹൃത്തുക്കളും ആരാധകരുമെല്ലാം പറഞ്ഞത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു. മീറ്റ് ദി എഡിറ്റേഴ്സിനിടയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രേഖാമൂലം പരാതി തന്നിട്ടില്ല
അവസരങ്ങള്‍ നിഷേധിക്കുന്നതായുള്ള പരാതി രേഖാമൂലംനടി തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. വ്യക്തിപരമായുള്ള പല കാര്യങ്ങളും എന്നോട് സംസാരിച്ചിട്ടുണ്ട്. എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അവര്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു, അതൊന്നും എന്നോട് പറഞ്ഞിട്ടില്ല. തെറ്റുമ്പോള്‍ മാത്രം എങ്ങനെയാണ് ഇതേക്കുറിച്ച് പറയുക. താന്‍ പറയാത്ത പല കാര്യങ്ങളും അവര്‍ എഴുതിയിട്ടുണ്ടെന്നും അതാണ് താന്‍ ചോദ്യം ചെയ്തതെന്നും ഇടവേള ബാബു പറയുന്നു.
Recommended Video
ആരോടെങ്കിലും ചോദിക്കാം
അവര്‍ക്ക് ബഹുമാനം കൊടുക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ അത് കുറച്ച് ആളുകള്‍ക്ക് മാത്രേയുള്ളുവെന്നും അദ്ദേഹം പറയുന്നു. എത്രയോ തലമുറകള്‍ ഇവിടെ കടന്നു പോയി. അവരില്‍ ആരെങ്കിലും പറയട്ടെ അവര്‍ക്ക് ബഹുമാനം നല്‍കിയില്ലെന്ന്. ശാരദാമ്മ, ജയഭാരതി ചേച്ചി തുടങ്ങിയവര്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇന്നും എന്നെ വിളിക്കാറുണ്ട്. അമ്മ എന്ന സംഘടനയുടെ പ്രൗഡി നഷ്ടപ്പെട്ടുവെന്ന് അതിനകത്തുള്ള ഒരാളം പറയില്ല. അമ്മ കൊണ്ട് പലസഹായങ്ങളും പലര്‍ക്കും ലഭിക്കുന്നുണ്ടെന്നും ഇടവേള പറയുന്നു.