Don't Miss!
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലി വിവാദം
തിരുവനന്തപുരം: സിനിമയിലെ മതവും രാഷ്ട്രീയവും ഭ്രഷ്ട് കല്പ്പിയ്ക്കലും വീണ്ടും ആവര്ത്തിയ്ക്കപ്പെടുകയാണോ. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കാമായെങ്കിലും വിവാദങ്ങള്‍ ഇത്തവണയും മേളയെ വിട്ടൊഴിയുന്നില്ല. ഇത്തവണ മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലിയാണ് തര്‍ക്കം. വിഗതകുമാരന് ആണ് മലയാളത്തിലെ ആദ്യത്തെ സിനിമ.1928 ലാണ് വിഗതകുമാരന് ഒരുക്കുന്നത്. 1930 ഒക്ടോബര്‍ 23 ന് ചിത്രം റിലീസ് ചെയ്തു.ജെസി ഡാനിയേലിന്റെ ഈ ചിത്രം വച്ച് നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് ഇപ്പോള്‍ പ്രായം 85.
എന്നാല്‍ ചലച്ചിത്ര മേളയിലെത്തിയവര്‍ മലയാള സിനിമയുടെ പ്രായം കണ്ട് ഞെട്ടി 75 വയസ്സ്. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന് റിലീസ് ചെയ്തതനുസരിച്ചാണ് സിനിമയ്ക്ക് 75 വയസ്സ്. മലയാള സിനിമയില്‍ എങ്ങനെ ഈ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായെന്നതിനെപ്പറ്റി പല അഭിപ്രായം.
ചലച്ചിത്രമേളയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും വന്ന അച്ചടിപിശക് മൂലമാണ് 85 വര്‍ഷം 75 വര്ഷമായതെന്ന് പറഞ്ഞ് അക്കാദമി ചെയര്മാന് തടിയൂരി. എന്നാല്‍ ജെഡി ഡാനിയേലിനെ അപമാനിയ്ക്കുന്നതിന് തുല്യമായ നടപടിയെടുത്ത സംഘാടകരെ വെറുതെ വിടാന്‍ സംവിധായകന് കമലിന് ഉദ്ദേശമില്ല.
ജെസി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന തന്റെ ചിത്രം മേളയില്‍ നിന്ന് പിന്‍വലിയ്ക്കുമെന്ന് കമല്‍ പറഞ്ഞു. സാംസ്കാരിക മന്ത്രി കെസി ജോസഫ് തല്സ്ഥാനത്തിരിയ്ക്കാന് യോഗ്യനല്ലെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. നൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമയില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ അവഗണിച്ചതിനെതിരെ സംവിധായകന് ഡോക്ടര്‍ ബിജുവും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍ കരുണ്‍, അരവിന്ദന് എന്നിവരുടെ ചിത്രങ്ങള്‍ ഇല്ലാത്തത് തന്നെ ഞെട്ടിച്ചുവെന്നാണ് ബിജുവിന്റെ പ്രതികരണം. മലയാള സിനിമയുടെ പ്രായത്തെപ്പറ്റി കുറച്ചെങ്കിലും അറിയാവുന്നവര്‍ അക്കാഡമിയില്‍ ഇപ്പോഴും ഉണ്ട്. എന്നിട്ടും സിനിമയുടെ പ്രായത്തില്‍ എന്തേ ഇപ്പോഴും ഈ പത്ത് വയസ്സിന്റെ വ്യത്യാസം.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'