Don't Miss!
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ഒറിയുണ്ടി
ഒറിയുണ്ടി
സംവിധായകന് : റിക്കാര്‍ഡോ ബ്രാവോ
തിരക്കഥ : മാര്‍ക്കോസ് ബെണ്സ്റൈന്
സംഗീതം : അറിഗോ
അഭിനേതാക്കള്‍ : ആന്റണി ക്വിന്‍, ലെറ്റീഷ്യ സ്പില്ലര്‍, പൗളോ ബെറ്റി...
അസാധാരണമായൊരു പ്രേമ കഥയാണ് ഒറിയുണ്ടിയിലൂടെ റിക്കാര്‍ഡോ ബ്രാവോ പറയുന്നത്. 93കാരനായ ഗ്വസെപ്പെ പദോവനിയാണ് കേന്ദ്രകഥാപാത്രം. ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോള്‍ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹം തുടങ്ങിവച്ച ബിസിനസുകള്‍ അനന്തിരവനാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസ് ശരിയായി കൊണ്ടുപോകാന്‍ അനന്തിരവന് സാധിക്കാത്തത് ആ വൃദ്ധനെ വേദനിപ്പിക്കുന്നു.
ആഘോഷിക്കാനൊന്നുമില്ലെങ്കിലും പദോവനിയുടെ 93ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കുന്നു. ജന്മദിന പാര്‍ട്ടിയുടെ അന്ന് സോഫിയ ഡി ആഞ്ചലോ എന്ന സുന്ദരിയായ യുവതിയെ അദ്ദേഹം കണ്ടുമുട്ടുന്നു. കുറെക്കാലം ഇറ്റലിയില്‍ ചെലവഴിച്ച ശേഷം പദോവനി കുടുംബത്തെക്കുറിച്ചു പഠിക്കാനാണ് അവള് ബ്രസീലിലെത്തിയിരിക്കുന്നത്. ഒരു വിമാനാപകടത്തില്‍ മരിച്ചു പോയ തന്റെ ഭാര്യ കാതറീനയുമായി സോഫിയക്കുള്ള സാമ്യം അയാളെ അവളിലേക്കടുപ്പിക്കുന്നു. ദുരന്തങ്ങളുടെയും നിരാശകളുടെയും ഇടയില്‍ നിന്ന് സോഫിയ അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നു.
റിക്കാര്‍ഡോ ബ്രാവോ
എണ്‍പതുകളിലാണ് റിക്കാര്‍ഡോ ബ്രാവോ ചലച്ചിത്ര രംഗത്തെത്തുന്നത്. ന്യുയോര്‍ക്ക് സര്‍വകലാശാലക്കു കീഴിലെ ന്യൂ സ്കൂളിലായിരുന്ന ചലച്ചിത്രപഠനം. പിന്നീട് ന്യൂയോര്‍ക്ക് പാന്റോമിമെ തിയേറ്ററില്‍ നിന്ന് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ലോസ് ആഞ്ചലസിലെ സാന്താ മോണിക്കാ കോളേജില്‍ വച്ച് തിരക്കഥാരചനയുടെയും സംവിധാനത്തിന്റെയും ലോകത്തേക്ക് കടന്നു. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളില്‍ സംവിധായകന്, തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബ്രാവോയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ഒറിയുണ്ടി.
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി