Don't Miss!
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
മാക്ടയുടെ വിലക്ക്: ദീലിപിന് അമ്മയുടെ പിന്തുണ
ദിലീപിനെതിരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള മാക്ടയുടെ തീരുമാനം അംഗീകരിയ്ക്കാനാവില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ.
ദിലീപിന് വിലക്ക് ഏര്‍പ്പെടുത്തിയ മാക്ടയുടെ പ്രഖ്യാപനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിന് പിന്തുണ നല്‍കിക്കൊണ്ടുള്ള തീരുമാനം അമ്മ കൈക്കൊണ്ടത്.
മാക്ട ജനറല്‍ സെക്രട്ടറി വിനയന്റെ നടപടികളെ യോഗം വിമര്‍ശിയ്ക്കുകയും ചെയ്തു. വിനയന്റെ ഏകപക്ഷീയമായ നിലപാടുകളാണ് പ്രശ്നങ്ങളുടെ മുഖ്യ കാരണം.
നിസ്സാര കാര്യങ്ങള്‍ പെരുപ്പിച്ച് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോട് ഒരിയ്ക്കലും യോജിയ്ക്കാന്‍ കഴിയില്ല. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
അതെ സമയം എന്തൊക്കെയുണ്ടായാലും തുളസീദാസിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന ദിലീപ് യോഗത്തില്‍ വ്യക്തമാക്കി. ആരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നത് തന്റെ വ്യക്തി പരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ദിലീപ്- തുളസീദാസ് വിവാദത്തില്‍ മാക്ട തീര്‍ത്തും ഒറ്റപ്പെട്ടിരിയ്ക്കുകയാണ്. നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ