Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നായകന് ഇന്നസെന്റ്
തൊണ്ണൂറുകള്‍ തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കോമഡി ചിത്രങ്ങളുടെ കാലമായിരുന്നു. അക്കാലത്ത് തന്റേതായ ശൈലിയിലുള്ള തമാശയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഇന്നസെന്റ് ചില ചിത്രങ്ങളില്‍ നായകനായി പ്രത്യക്ഷപ്പെട്ടപ്പോഴും പ്രേക്ഷകര്‍ സ്വീകരിച്ചു.
ഡോ.പശുപതിയും ഗജകേസരിയോഗവും ചിത്രങ്ങള്‍ ഇന്നസെന്റ് നായകനായി ഹിറ്റായ ചിത്രങ്ങളാണ്. ഇഞ്ചക്കാടന് മത്തായി ആന്റ് സണ്‍സ്, ഡോ.പശുപതി എന്നീ ചിത്രങ്ങളില്‍ ടൈറ്റില്‍ റോളിലും ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടു.
ഒരു ഇടവേളക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനാവുന്നു. ജൂബിലി എന്നാണ് ചിത്രത്തിന്റെ പേര്. സാവിത്രിയുടെ അരഞ്ഞാണത്തിനു ശേഷം ഇന്നസെന്റ് നായകനാവുന്ന ചിത്രമാണിത്. ജയരാജിന്റെ സഹസംവിധായകനായിരുന്ന ജി. ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂബിലി.
എഴുപത് വയസുള്ള കോര സായിപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് ജൂബിലിയില്‍ അവതരിപ്പിക്കുന്നത്. മാനസയാണ് നായിക. മനോജ് കെ.ജയന്, സായികുമാര്‍, ജഗതി, സലിംകുമാര്‍, സാദിഖ്, ബിജു കുട്ടന്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ജി. ജോര്‍ജിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ശത്രുഘ്നനാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ശ്യാംധര്‍മന്‍ ഈണം പകരുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'