Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
എനിക്കുമൊരു കാമുകന് ഉണ്ടായിരുന്നുവെന്ന് ജസ്ല മാടശ്ശേരി! അതോടെ പ്രണയം വെറുത്തു! കുറിപ്പ് വൈറല്‍
ചുമ്മാ ഇരുന്നപ്പോ ഉയരെ വീണ്ടും കണ്ടു. അങ്ങേയറ്റം പൊസ്സസ്സീവ്നസ്സും സംശയവും കൊണ്ട് നടക്കുന്ന ഗോവിന്ദിനോട് സിനിമ തീരുവോളം വല്ലാത്തൊരു വെറുപ്പായിരുന്നു.കയ്യില്‍ കിട്ടിയാല്‍ ഞെരിച്ച് പിഴിഞ്ഞ് കൊല്ലണമെന്ന് ശ്വാസമടക്കി ഞാന്‍ തീരുമാനിച്ചു. ആസിഫലി ഗോവിന്ദ് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു. കാരണം ഒരു ഗോവിന്ദ്അല്ല. അനേകം ഗോവിന്ദുമാരുടെ ഒരു പ്രതിനിധിയാണ് ഗോവിന്ദ്. എനിക്കറിയാവുന്ന ഒരുപാട് പല്ലവിമാരുണ്ടെന്ന് പറഞ്ഞായിരുന്നു ജസ്ല കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
കണ്ടിട്ടുണ്ട്
അവരുടെ കാമുകര്‍ പല്ലവിമാരിലാരെങ്കിലും എതെങ്കിലും ഒരു സുഹൃത്തിനോട് സന്തോഷത്തോടെ ഒന്ന് ചിരിച്ച് സംസാരിച്ചാല്‍ പോലും. വൈകുന്നേരമാവുമ്പോഴേക്കിനും അവളുടെ കൈവെള്ളയില്‍ കോമ്പസ് കുത്തിയിറക്കിയ മുറിപ്പാടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവളുടെ കൈവിരള് പിന്നോട്ടൊടിച്ച് നീരു വന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കവിളില്‍ വിരല്പാടുകളുള്ള കാമുകിമാരെ കണ്ടിട്ടുണ്ട്. പല്ലവിമാരുടെ ചുണ്ട് കടിച്ച് പൊളിച്ച സൈക്കോ ഗോവിന്ദന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്റേത് മാത്രം
എന്റേതാണ്.എന്റെ മാത്രമാണ്. എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി. എനിക്കിഷ്ടമുള്ള ഹെയല്‍ സ്റ്റൈല്‍ എനിക്കിഷ്ടമുള്ള വസ്ത്രം..നിന്റെ നടത്തം പോലും എന്റെ കയ്യില്‍ പിടിച്ച പപ്പറ്റ് നടക്കുന്ന പോലെ എന്ന് വാശിപിടിക്കുന്ന ഗോവിന്ദന്മാരെ..കൂട്ടുകാരികളിലൂടെ കണ്ടിട്ടുണ്ട്. സിനിമയിലെ പല്ലവി musical atmosphere ല്‍ ഫ്രണ്ട്സിനൊപ്പം ഭക്ഷണം കഴിക്കെ ഗോവിന്ദിന്റെ കാള്‍ വരുമ്പോള്‍. പുറത്ത് പോയി വാതിലടച്ച് ഉറങ്ങുകയാണെന്ന് പറഞ്ഞത്.ചങ്കില് വല്ലാതെ കൊണ്ടു. സത്യം പറഞ്ഞാലറ്റു പോകുന്ന ബന്ധങ്ങള്‍..
അങ്ങേയറ്റത്തെ adjust മെന്റിനും ശ്രമിക്കുന്നവളുടെ നിസ്സഹായത.
എനിക്കുമുണ്ടായിരുന്നു
എനിക്കുമുണ്ടായിരുന്നുകാമുകനായി ഒരു ഗോവിന്ദ്.സ്കൂള്‍ പഠനകാലത്ത്.. അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല..എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം എന്ന് പറഞ്ഞ ഒത്തിരി പല്ലവിമാരെ എനിക്കറിയാം..എന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ മരിക്കട്ടെ..ഞാന്‍ നിന്റെ ഇഷ്ടപ്പെട്ടവളായി മരിക്കാം എന്ന് എഴുതിയ പെണ്ണുങ്ങളെയൂം അറിയാം. സിനിമ എല്ലാ അര്‍ത്ഥത്തിലും പുതുമയാണ്. നേര്‍ക്കാഴ്ചയാണ്.. സ്വപ്നങ്ങളങ്ങേയറ്റം മുറുകെ പിടിക്കുന്ന ഒരു പെണ്ണിന്റെ വിജയഗാഥയാണ്..
ടൊവിനോയിലൂടെ കേട്ടത്
സൗന്ദര്യത്തിന് പുതിയ നിര്‍വചനം ടോവിനോയിലൂടെ ലോകം കേട്ടത്. തീയേറ്ററില്‍ മുഴങ്ങിയ നിറഞ്ഞ കയ്യടി..ഇപ്പോഴും മുഴങ്ങുന്നു. അത് മനസ്സിലാക്കി കൊടുക്കലായിരുന്നു. ജനം നെഞ്ചിലേക്കാവാഹിച്ചു എന്ന് തന്നെയാണ്. വല്ലാതെ ഞാന്‍ നിശബ്ദമായപ്പോയത്. മകളുടെ മുഖം ആസിഡൊഴിച്ച് ജീവിതം ചോദ്യചിഹ്നമായി നില്ക്കുന്ന ഒരച്ചനോട് പ്രതിയുടെ അച്ഛന്.
പല്ലവിയുടെ ഭാവം
മകന്റെ ഭാവി സുരക്ഷിതത്തെ കുറിച്ച് സംസാരിക്കാന്‍ വരുമ്പോള്‍..പല്ലവികേട്ട് വന്ന്. ആ കസേരയെടുത്ത്..മുഖം മറച്ച തട്ടം മാറ്റി ..നിശബ്ദയായി നോക്കുന്ന നോട്ടമാണ്. ദഹിച്ചു പോകും. ഏതൊരാളും. തന്റെ ജീവിതം..തന്റെ സ്വപ്നങ്ങള്‍..ആഗ്രഹങ്ങള്‍ പ്രതീക്ഷകള്‍. എല്ലാം അതിലുണ്ട്..ഒരു നീറ്റലായി..കഠാരയെക്കാള് ആ നോട്ടത്തിന് മൂര്ച്ഛയുണ്ടായിരുന്നൂ..
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?