Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജോണ്‍ ഹാനായിയുമായി ആ നാല്‍വര്‍ സംഘം
മുകേഷ്, സിദ്ദീഖ്, ജഗദീഷ്, അശോകന്. നാലാളുടെയും പേരുകേള്‍ക്കുമ്പോള്‍ ഓര്മ വരിക ഹരിഹര്‍ നഗറും തുടര്‍ ചിത്രങ്ങളുമാണ്. എന്നാലിതാ സിദ്ദീഖ് ലാലുമാരുടെ ചിത്രത്തിലല്ലാതെ നാലുപേരും വീണ്ടും ഒന്നിക്കുന്നു. ടി. എ. താഫിക് സംവിധാനംചെയ്യുന്ന ജോണ്‍ ഹോനായ് എന്ന ചിത്രത്തിലാണു നാലുപേരും കോമഡിയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. ബി.കെ.എസ്. പണിക്കരും മധു തില്ലങ്കേരിയുമാണ് കഥയും തിരക്കഥയും എഴുതുന്നത്.
മാമുക്കോയ, റിസബാവ, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ നവാസ് എന്നിവരാണു മറ്റുതാരങ്ങള്‍. നാലുപേരുടെയും നായികമാരെ തീരുമാനിച്ചിട്ടില്ല. അക്സ് പോള്‍ ആണ് സംഗീതം.
ജോണ്‍ ഹോനായ് എന്നത് ഇന്‍ ഹരിഹര്‍ നഗറിലെ വില്ലന്റെ പേരാണ്. റിസബാവയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിന് പേരില്‍ മാത്രമേ ഹരിഹര്‍ നഗറുമായി ബന്ധമുള്ളൂ. ഹരിഹര്‍ നഗര്‍പോലെ ഇതുംകോമഡി ചിത്രം തന്നെയാണ്.
ഹരിഹര്‍ നഗറിനു പിന്നാലെ രണ്ടാംഭാഗവും മൂന്നാംഭാഗവും വന്നിരുന്നു. അവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ആദ്യചിത്രം സിദ്ദീഖുംലാലും ചേര്‍ന്നാണ് ഒരുക്കിയിരുന്നതെങ്കില്‍ രണ്ടും മൂന്നുംലാല് മാത്രമാായിരുന്നു സംവിധാനം ചെയ്തിരുന്നത്. നാലുപേരും ചേര്‍ന്നുള്ള സീന്‍ ബൈ സീന്‍ തന്നെയായിരുന്നു ചിത്രങ്ങളുടെ വിജയം. അതേപാറ്റേണില് തന്നെയാണ് ജോണ്‍ ഹോനായും ഒരുങ്ങുന്നത്. കാത്തിരിക്കാം മറ്റൊരു കോമഡി ഹിറ്റിനായി.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'